2015 ജനുവരി 31, ശനിയാഴ്‌ച

ഭദ്ര ദീപം ..............

ഭദ്ര ദീപം ..............

 

കാലങ്ങളായി മനസ്സിൽ പേറിയ എന്റെ പ്രണയം അന്നാദ്യമായി ഞാനവളോട് തുറന്നു പറഞ്ഞു.
കുളിര് പുരണ്ട നിലാവിന്റെ സുഖദമായ പരിരംഭണത്തിൽ രാവ് തളർന്നു മയങ്ങിയ ആ പുലരിയിൽ.......അപ്പോൾ രാവിന്റെ വിയര്പ്പ് വീണു നനഞ്ഞ കാറ്റിന് പാരിജാത സുഗന്ധമായിരുന്നു..........
ആൾപ്പെരുമാറ്റമില്ലാതെ അടഞ്ഞു കിടന്നിരുന്ന കോമ്പുരയുടെ നനുത്ത ഇരുളിലേയ്ക്കു മുഖം പൂഴ്ത്തി നിന്നിരുന്ന ഭദ്രയുടെ ലജ്ജയിൽ തുടുത്ത കവിളുകളിൽ ആദ്യാനുരാഗത്തിന്റെ ചുടുചുംബനം മുദ്രണം ചെയ്തു കൊണ്ട് മൃദുവായി അവളുടെ കാതുകളിലേയ്ക്ക്‌ എന്റെ ഹൃദയം പകരവേ ആ നിർവൃതി പകർന്ന വിവശതയോടെ അവൾ മെല്ലെ മന്ത്രിച്ചു.
" എത്രയോ കാലമായി ഹരിയേട്ടാ ,ഇതൊന്നു പറഞ്ഞു കേൾക്കാൻ കൊതിയോടെ ഞാൻ കാക്കുന്നു ....... "
അവളുടെ വാക്കുകളിൽ അടങ്ങിയിരുന്ന സാഫല്യത്തിന്റെ നിറവു സമ്മാനിച്ച ഉണർവ്വിൽ വല്ലാത്തൊരു ആവേശത്തോടെ ഒരിയ്ക്കൽ കൂടി അവളെ തന്നിലെയ്ക്കടുപ്പിച്ച് ഒരു ജന്മമാകെ കരുതി വെച്ച മോഹങ്ങളാകെ ഒരു ചുംബനത്തിലാവാഹിച്ച് അവളിലേയ്ക്ക് പകരവേ ,തഴുതിടാൻ മറന്ന മരയഴികൽക്കിടയിലൂടെ നുഴഞ്ഞെത്തിയ ഇളം കാറ്റ് കൊതിയോടെ അവളുടെ കവിളിൽ നിന്നുമാ ചുംബനം അടർത്തി മാറ്റുന്നതിന് തടയിട്ട് തമ്മിലടരാതെ ചേർന്ന് നിന്നു. എത്ര നേരമെന്നറിയാതെ............
പുറത്ത് പടിപ്പുരക്കെട്ടിലെ തളത്തിൽ കളിവിളക്കിനു പിന്നിൽ കാമം കരിയെഴുതിയ മിഴികളുമായി നള സവിധത്തിലെയ്ക്കണയുന്ന ദമയന്തിയുടെ ശൃംഗാര പൂർണ്ണമായ ലാസ്യനടനത്തിന്റെ പദങ്ങൾ മനസ്സിനെ ആകെ ഉണര്ത്തുന്ന ലഹരിയായി കാതുകളിലേയ്ക്ക്‌ കിനിഞ്ഞിറങ്ങുന്നു.
ഭയം കൊണ്ടോ മനസ്സിലെ അടക്കാനാവാത്ത വികാരത്തള്ളലാലോ ഭദ്രയുടെ ചുണ്ടുകൾ ആകെ വിറപൂണ്ടിരുന്നു .
തമ്മിൽ കൂട്ടിയുരസി പെയ്തൊഴിയാനുള്ള വെമ്പലോടെ ശരവേഗമുള്ള ചിറകുകളുമായി പാഞ്ഞടുത്ത വര്ഷ മേഘങ്ങൾ കനത്ത പേമാരിയായി ആകാശം കവിഞ്ഞൊഴുകാൻ കൊതിച്ചു.
അടക്കപ്പിടിച്ച കാമനകൾ നിയന്ത്രണത്തിന്റെ നേർത്ത ചിറ തകർത്ത് പുറത്തേയ്ക്ക് വഴിഞ്ഞൊഴുകാൻ ഭാവിയ്ക്കുന്നതു തിരിച്ചറിഞ്ഞു സ്വയം നിയന്ത്രിച്ചു.
അമ്മമ്മയുടെ ഷഷ്ടി പൂർത്തിയ്ക്കു ഭദ്ര എത്തുമെന്നറിഞ്ഞ നാൾ മുതൽ തുടങ്ങിയ മനസ്സൊരുക്കമായിരുന്നു.ഇത്തവണ എന്തായാലും അതവളോട് തുറന്നു പറഞ്ഞിട്ട് തന്നെ.
അമ്മാവന്റെ മകളുടെ മേൽ ഒരവകാശം സ്വയം മനസ്സിൽ കല്പിച്ചു സ്വപ്‌നങ്ങൾ നെയ്യുമ്പോഴും, ഹരിയുടെ മനസ്സ് നിറയെ ആശങ്കകളായിരുന്നു.ദില്ലിയിലെ ഉയർന്ന ഉദ്യോഗത്തിന്റെ പ്രൗഡിയിൽ അമ്മാവൻ അത്തരം കീഴ്വഴക്കങ്ങൾക്ക് നിന്നു തരുമോ എന്ന ചിന്ത പകർന്ന ആശങ്ക.
അതിലുപരി പരിഷ്കാരങ്ങളുടെ ലോകത്ത് അഭിരമിയ്ക്കുന്ന ഭദ്രയുടെ മനസ്സിൽ പുറം ലോകത്തിന്റെ വിസ്മയങ്ങൾ അന്യമായ ഈ നാട്ടിൻ പുറത്ത്കാരന്റെ സ്വപ്‌നങ്ങൾ വിലമതിയ്ക്കപ്പെടുമോ എന്നുള്ള ഉൾഭയം....എന്നിട്ടും കാത്തിരിയ്ക്കാനുള്ള മനസ്സിന്റെ പ്രേരണ, സ്വപ്നങ്ങൾക്ക് പ്രത്യാശയുടെ ചിറകു പകർന്നു............
ഇടയ്ക്ക് നാട്ടിലെത്തുന്ന അവളുടെ മിഴിത്തുമ്പുകളിൽ തനിയ്ക്കായി മാത്രം ഒളിപ്പിച്ചു വച്ച പ്രണയത്തിന്റെ തുടിപ്പ് തിരിച്ചറിഞ്ഞ പ്പോൾ സ്വപ്നങ്ങൾക്ക് നിറം വെച്ചു......... പ്രതീക്ഷകൾക്ക് ഗതി വേഗവും ............
ആ ആശങ്കകളാകെ അകറ്റി ക്കൊണ്ടുള്ള അവളുടെ വാക്കുകൾ ഹരിയുടെ മനസ്സിലേയ്ക്ക് ജന്മസാഫല്യത്തിന്റെ ഒടുങ്ങാത്ത അമൃത വർഷമായി പെയ്തിറങ്ങി ...........
കൊഴുത്ത ഇരുൾ പടർന്ന ചുവരുകളിൽ അള്ളിപ്പിടിച്ചിരുന്നു ഗൌളികൾ ഇണ ചേരുന്ന അകത്തളങ്ങളിലെ ആളൊഴിഞ്ഞ കോണുകളിലും, പുതുമണ്ണിന്റെ ഗന്ധം പേറി ഇഴഞ്ഞെത്തിയ മണി നാഗങ്ങൾ ഇണ ചേരുന്ന മദഗന്ധമൊഴുകുന്ന സർ പ്പക്കാവിന്റെ പിന്നാംപുറത്തും അടക്കിപ്പിടിച്ച ഹൃദയ താളങ്ങളുടെ ശീൽക്കാരങ്ങളുയർന്ന സന്ധ്യകൾ ............
പക്ഷെ ഒട്ടും നിനച്ചിരിയ്ക്കാതെ അവളുടെ പെരുമാറ്റത്തിൽ പൊടുന്നനെ വന്ന പ്രകടമായ വ്യത്യാസം ഹരിയുടെ മനസ്സിൽ ആശങ്കയുടെ കരിനിഴലായി പടർന്നിറങ്ങി..... അതിനുള്ള കാരണം പലവുരു അവളോട്‌ ആവര്ത്തിച്ചു ചോദിച്ചിട്ടും മറുപടി പറയാതെ പലപ്പോഴും തന്റെ സാന്നിദ്ധ്യം കൂടി ഇഷ്ടപ്പെടാത്ത രീതിയിൽ തന്നിൽ നിന്നുള്ള അവളുടെ ഒഴിഞ്ഞു മാറൽ ഹരിയെ വല്ലാതെ ഉലച്ചു.............ഒരു വേള തങ്ങളുടെ വേഴ്ചകൾ ആരെങ്കിലും അമ്മാവന്റെ കാതുകളിൽ എത്തിച്ചുണ്ടാവുമോ എന്ന ചിന്ത പകർന്ന ഭീതി വേട്ടയാടിയ രാപകലുകൾ .............
ഒപ്പം ഒരു ജന്മം കൊണ്ട് മനസ്സിൽ കെട്ടിയുയർത്തിയ സ്വപ്നങ്ങളാകെ നീർക്കുമിളകളായി പൊട്ടിത്തകരുന്നത് കണ്ട്‌ ഇരുളിൽ മുഖം പൂഴ്ത്തി ആരും കാണാതെ ഉറക്കെ കരഞ്ഞു പോയി ......
ഭഗ്നമോഹങ്ങളുടെ ഈ ഇരുൾ ചുഴിയിൽ തന്നെ ഉപേക്ഷിച്ചു പോകാനായിരുന്നോ നിറമുള്ള സ്വപ്നങ്ങളാൽ തന്നെ ഇത്രമാത്രം തന്നിലെയ്ക്കവൾ ഇറുകെ ചേർത്ത് പിടിച്ചത് ................
മടങ്ങിപ്പോകാൻ നേരം ഒരു യാത്ര പറയാനെങ്കിലും അവൾ വരുമെന്ന് കരുതി.ഗോവണി പടികളിലൂടെ ആ പദനിസ്വനം തന്നെ തേടി വരുന്നതും കാത്തു മിടിയ്ക്കുന്ന ഹൃദയവുമായി കാത്തിരുന്നു..............
നെഞ്ചു പിളരുന്ന വേദനയോടെ ......ഉള്ളിൽ ഇരമ്പി യാർക്കുന്ന മഹാസാഗരത്തിന്റെ കാതടപ്പിയ്ക്കുന്ന ആരവങ്ങളിൽ ഭ്രാന്തെടുക്കുന്ന മനസ്സുമായി ..............
ഒടുവിൽ എല്ലാവരോടും യാത്ര പറഞ്ഞ് പടിപ്പുര മാളികയുടെ വാതിൽ കടക്കുമ്പോഴും പ്രതീക്ഷിച്ചു മാളിക മേലേയ്ക്കു ഒരിയ്ക്കലെങ്കിലും തന്നെ തേടി ആ മിഴികൾ പറന്നു വരുമെന്ന് ....
എല്ലാ പരിഭവങ്ങളെയും അലിയിച്ചു കളയാൻ പോന്ന പ്രകാശം നിറഞ്ഞ ആ പുഞ്ചിരിയോടെ .................
ഒന്നുമുണ്ടായില്ല ..............പടിക്കെട്ട് കടന്നു മറയുന്ന അവളുടെ രൂപം മരയഴികൾക്കിടയിലൂടെ നോക്കി നിന്നു........നിറ മിഴികളു മായി.ഹൃദയം പൊട്ടി നുറുങ്ങുകയായിരുന്നു............ഒരു സ്വാന്ത്വനത്തിനും ശമിപ്പിക്കാനാവാത്ത നൊമ്പരത്തിൽ ....
പലവട്ടം കത്തുകളയച്ച് മറുപടിയ്ക്കായി കാത്തു......നിരാശയായിരുന്നു ഫലം.... ഇത്രമാത്രം ആത്മബന്ധം തമ്മിൽ സൂക്ഷിച്ചിട്ടും എന്താണ് തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റെന്നു പറയാനുള്ള സൗമനസ്യം പോലും ഭദ്ര തന്നോട് കാട്ടിയില്ലല്ലോ എന്ന ചിന്തയിൽ അവൾക്കായി താൻ മെനഞ്ഞ സ്വപ്നങ്ങളുടെ പേരിൽ ഹരിയ്ക്കു തന്നോട് തന്നെ ഉള്ളിൽ പുച് ചം തോന്നി....... അവളുടെ മുന്നിൽ താനാകെ ചെറുതായത് മാതിരി.............ഒപ്പം ഒരളവുവരെ അവൾ തന്നിലെ ചാപല്യത്തെ പരിഹസിയ്ക്കുക യായിരുന്നില്ലേ എന്ന ചിന്ത പകർന്ന വൈരാഗ്യവും ......
നിനച്ചിരിയ്ക്കാതെ ഒരു ദിവസം എത്തിയ അമ്മാവൻ മാളിക മുറിയിലായിരുന്ന തന്നെ തേടി മുകളിലേയ്ക്ക് വന്നപ്പോൾ ഒരു നിമിഷം ഭയന്നു പോയി .എന്തായിരിയ്ക്കാം അമ്മാവന് തന്നോട് പറയാനുള്ളത് എന്ന ചിന്തയിൽ ഹരിയുടെ ശരീരമാകെ ഒരു വിറയൽ പടർന്നു..അസ്വാഭാവികമായി എന്തോ സംഭവിയ്ക്കാൻ പോകുന്നു എന്ന ഭീതി നിറഞ്ഞ ഓർമ്മപ്പെടുത്തൽ മനസ്സ് നടത്തുന്ന പോലെ ...............
ഭദ്ര എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ ...........
അമ്മാവനെ നേരിടാനുള്ള സങ്കോചത്തോടെ തലകുനിച്ചു നില്ക്കവേ പെട്ടെന്ന് ആ ശബ്ദമുയർന്നപ്പോൾ ഹരി ഞെട്ടിപ്പോയി. ഉള്ളിലെ വിറയൽ പുറമേയ്ക്ക് പടരാതെ തികഞ്ഞ മന സംയമനത്തോടെ തല ഉയർത്തി നോക്കി..........
" എന്താ ഹരി, ഇത്തവണ ഡിഗ്രിക്ക് ഇയാൾ റാങ്ക് വാങ്ങുമെന്ന് തൊന്നുന്നൂ... താഴെ എല്ലാരും പറയുന്നല്ലോ ........സദാ സമയവും മാളിക മേലിരുന്നു പഠിത്തം തന്നാന്നു ...നേരാണോ .. " .
പുഞ്ചിരിച്ചു കോണ്ട് അത് ചോദിച്ചപ്പോൾ ഹരിയുടെ ഉള്ളിൽ ആശ്വാസത്തിന്റെ ഒരു നെടു വീർപ്പുയർന്നു...........ഭീതി അകന്നതിന്റെ ആശ്വാസം അത് ഏറെ നേരം നിന്നില്ല.അടുത്ത വാക്കുകൾ മനസ്സിന്റെ സമനിലയാകെ തെറ്റിയ്ക്കാൻ പോന്നതായിരുന്നു.
" ഹരീ ഭദ്രയ്ക്ക് ഒരാലോചന........... ദില്ലി ഗവണ്മെന്റിൽ നല്ല പദവിയിൽ ഉള്ള ആളാണ്‌ ................ഫിബ്രവരി പതിനാലിന് നടത്തണം എന്ന് ഏകദേശ ധാരണ യായിട്ടുണ്ട്.....എല്ലാറ്റിനും ഇയാൾ മുന്നിൽ തന്നെ ഉണ്ടാകണം .............".
ഹൃദയം ആയിരം കഷണങ്ങളായി പൊട്ടി ത്തകരുകയായിരുന്നു .തലച്ചോറിനുള്ളിലാകെ ഇരുൾ മൂടിയ മാതിരി ..........
പിന്നെ പറഞ്ഞതൊന്നും കേട്ടില്ല .മനസ്സ് അവിടെയെങ്ങും ആയിരുന്നില്ല.........
ഓർമ്മകൾ നഷ്ടപ്പെട്ട ഏതോ അഗാധഗർത്തത്തിലെയ്ക്കു താണ്, താണ് പോകും പോലെ ...............
അമ്മാവൻ എന്തോ പറഞ്ഞത് ഒരിയ്ക്കൽ കൂടി ശബ്ദമുയർത്തി ആവർത്തിച്ചപ്പൊഴാണ് ചിന്ത വിട്ടുണർന്നതു
" അവൾ തനിയ്ക്ക് തരാൻ എല്പിച്ചതാണ്.ഒരു പക്ഷെ കല്യാണത്തിനുള്ള നേരിട്ടുള്ള ക്ഷണമാവും................"
വിറയ്ക്കുന്ന കൈകളോടെ ആ കവർ ഏറ്റുവാങ്ങുമ്പോളെയ്ക്കും അമ്മാവൻ നടന്നു തുടങ്ങിയിരുന്നു.
തികച്ചും അക്ഷൊഭ്യമായ മനസ്സോടെ കത്ത് തുറക്കുമ്പോൾ ഉള്ളാകെ നിർവികാരമായിരുന്നു.എല്ലാം നഷ്ടപ്പെട്ട മനസ്സിന്റെ ശൂന്യത.അവിടെ നിന്നു വികാരങ്ങളാകെ ചോർന്നു പോയിരിയ്ക്കുന്നു.
" ഹരിയേട്ടാ,
വിവരങ്ങൾ അച്ഛൻ പറഞ്ഞ് അറിഞ്ഞു കാണുമല്ലോ, അത്തരം ഒരു തീരുമാനത്തിലെയ്ക്ക് ഞാൻ ഒരു വിധേന മനസ്സിനെ പാകപ്പെടുത്തിയെടുത്തു.
ആരെയും വേദനിപ്പിയ്ക്കാതെയുള്ള ഈ വഴിമാറ്റത്തിൽ എന്റെ നഷ്ടങ്ങളെ പ്രതി ഞാൻ വേവലാതിപ്പെടുന്നില്ല.അതെന്റെ മാത്രം നഷ്ടങ്ങളായി ശേഷിയ്ക്കട്ടെ...........പിന്നെ നാളെ ഹരിയെട്ടന്റെ മനസ്സിൽ ഒരു കുറ്റക്കാരിയായി ഞാൻ ചിത്രീകരിയ്ക്കപ്പെ ടാതിരിയ്ക്കാൻ മാത്രമായി മറ്റൊരു കത്ത് ഇതിനൊപ്പം വയ്ക്കുന്നു.വായിച്ചതിനു ശേഷം രണ്ടു കത്തുകളും നശിപ്പിച്ചു കളയണം ഓർമ്മകളുടെയും, നഷ്ടങ്ങളുടെയും വേദനിപ്പിയ്ക്കുന്ന സ്മാരകങ്ങളായി ഈ കടലാസ് തുണ്ടുകൾ ശേഷിയ്ക്കേണ്ട..............ഇനിയൊരു ജന്മ മുണ്ടെങ്കിൽ ആരും പങ്കു വയ്ക്കാത്ത ഹരിയെട്ടന്റെ ഹൃദയത്തിനായി കാക്കാം എന്ന പ്രത്യാശ ഒന്നും എനിയ്ക്കില്ല ...കാരണം അങ്ങിനൊരു ജന്മം എന്റെ സ്വപ്നത്തിലില്ല.നന്മ മാത്രം ആഗ്രഹിച്ചുകൊണ്ട്‌ ..............ഭദ്ര"
മനസ്സിലേയ്ക്ക് ഇരച്ചെത്തിയ ഉദ്യോഗത്തോടെ അയാൾ ഒപ്പം വച്ച മുഷിഞ്ഞ കടലാസിലെ വികലമായ അക്ഷരങ്ങൾ പണി പ്പെട്ടു വായിച്ചെടുത്തു
" പ്രീയ ഭദ്രേച്ചി......
നേരിട്ട് പറഞ്ഞ് മനസ്സിലാക്കാൻ നിങ്ങടെ അത്ര പഠിപ്പൊന്നും ഇല്ലാത്തതിനാൽ ഞാൻ ഈ കത്ത് എഴുതുകയാണ്.പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിയ്ക്കുക. കഴിഞ്ഞ ദിവസം പടിപ്പുരയിൽ ഭദ്രേച്ചിയെ കാണാതെ വന്നപ്പോൾ ഉറങ്ങിയിട്ടുണ്ടാവും എന്ന് കരുതിയാണ് ഞാൻ തെക്കിനിയിലെയ്ക്ക് വന്നത്.അപ്പോളാണ് കോമ്പുരയിൽ നിന്നു അടക്കിപ്പിടിച്ച സംസാരം കേട്ടത്.ഭദ്രേ ച്ചിയോടോപ്പം ഹരിയെട്ടനാണ് എന്നറിഞ്ഞ നിമിഷം കുളത്തിൽ ചാടി ചാവാനാണ് എനിയ്ക്ക് തോന്നിയത്.ഇതൊന്നും നഗരത്തിൽ വളർന്ന നിങ്ങൾക്ക് മനസ്സിലാക്കാൻ ആവില്ലായിരിക്കും.പക്ഷെ അവിടെ തകർന്നു വീണത്‌ വര്ഷങ്ങളായി ഞാൻ കണ്ട സ്വപ്നങ്ങളായിരുന്നു.ഈ പാവപ്പെട്ട നാട്ടിൻ പുറത്ത് കാരിയുടെ സ്വപ്നങ്ങൾക്ക് നിങ്ങളുടെ കണ്ണിൽ വില ഉണ്ടാവില്ലായിരിയ്ക്കും.
പക്ഷെ അത് നഷ്ടമായാൽ അന്ന് എന്റെ ശവം അമ്പലക്കുളത്തിൽ പൊങ്ങും ........ഇത് ഭീഷണിയല്ല .അത്രയ്ക്ക് ഹരിയെട്ടനെ ഞാൻ സ്നേഹിച്ചു പോയി.അത് നേരിട്ട് പറയാനുള്ള ധൈര്യം ഇനിയും എനിയ്ക്കുണ്ടാവാത്തതു എന്റെ തെറ്റാണ് എന്നെനിയ്ക്കറിയാം .......കൂടുതലൊന്നും എഴുതാൻ എനിയ്ക്കാവണില്ല്യ ............സ്വന്തം അനുജത്തി ദീപ..... "
കാരിരുമ്പിന്റെ കൂടമുയർത്തി തലയിൽ ആരോ പലവട്ടം ആഞ്ഞടിച്ച മരവിപ്പിൽ ആകെ തളർന്നു നിന്നു പോയി ഹരി നിമിഷങ്ങളോളം.ചലിയ്ക്കാനാവാതെ ....പിന്നെ, സ്വബോധത്തിലേയ്ക്ക് മെല്ല മടങ്ങി വന്ന മനസ്സിനോട് ഭ്രാന്തമായ ദ്വേഷ ത്തോടെ അയാൾ പലവുരു ഉച്ചത്തിൽ വിളിച്ചു ചോദിച്ചു . എന്തിനിതവൾ ചെയ്തു......വിശ്വസിയ്ക്കാനാവുന്നില്ല .തന്റെ സഹോദരി ശ്രീദേവിയുടെ സ്ഥാനത്തെ ഇന്നോളം താൻ ദീപയെ കണ്ടിട്ടുള്ളൂ ...........അവൾക്കു തെറ്റായി കരുതാൻ പോന്ന ഒരു പെരുമാറ്റവും തന്നിൽ നിന്നുണ്ടായിട്ടില്ല.......മുറപ്പെണ്ണല്ല സ്വന്തം അനുജത്തിയാണ് തനിയ്ക്കവൾ..........അവളെന്തിനു ഇത്തരം ഒരു മോഹം മനസ്സിൽ വെച്ചു......
ആകെ തലകറങ്ങുന്ന മാതിരി ..........അടക്കാനാവാത്ത ഹൃദയ വേദനയോടെ അയാൾ പിടഞ്ഞു.അവൾ കാട്ടിയ ചാപല്യത്തിനു തനിയ്ക്ക് കൊടുക്കേണ്ടി വന്നത് തന്റെ ജീവിതമാണ് .
തനിക്കു നഷ്ടമായത് താൻ കാലങ്ങളോളം മനസ്സിൽ പേറിയ പകരം വയ്ക്കാനില്ലാത്ത സ്വപ്നങ്ങളാണ് .....ഇനി ഒരു തിരുത്തലിനൊ, തിരിച്ചെടുക്കലിനോ സാദ്ധ്യത ഇല്ലാത്ത വിധം ആ സ്വപ്നം എന്നേയ്ക്കുമായി നഷ്ടമായിരിയ്ക്കുന്നു...............
അടക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും അതിനാവാതെ അയാൾ തേങ്ങിപ്പോയി. ഉള്ളിലെ നൊമ്പരമാകെ പുറത്തേയ്ക്ക് ഒഴുകിയി റ ങ്ങവേ മിഴികൾ ഇറുകെ പൂട്ടി ...............
നിയന്ത്രണം കൈവിട്ട മനസ്സിനെ ശാസി ച്ചുനിർത്തിക്കൊണ്ട്...............
ആരോ തോളിൽ പിടിച്ചു ശക്തമായി കുലുക്കിയപ്പോൾ ഹരി ഞെട്ടിയുണർന്നു ..........
ഭൂതകാലത്തിന്റെ കുഴിമാടങ്ങൾ തേടിയലഞ്ഞ മനസ്സ് ഉറക്കത്തിൽ നിന്നെന്ന പോലെ പിടഞ്ഞുണരുമ്പോൾ ആളൊഴിഞ്ഞ ബസ്സ് യാത്ര അവസാനിപ്പിച്ചു എവിടെയോ നിർത്തിയിട്ടിരിയ്ക്കുന്നു. സ്വപ്നത്തിൽ നിന്നുണർന്ന മാതിരി പകച്ചു നോക്കിയ തന്നെ നോക്കി കണ്ടക്ടർ ഹിന്ദിയിൽ പറഞ്ഞു
"സ്വാമി ഇവിടെ വരയെ ബസ്സ്‌ പോകൂ ..........".
മെല്ലെ പുറത്തേക്കിറങ്ങിയപ്പോൾ ഒരു വരണ്ട കാറ്റ് മുഖത്തുരസി കടന്നു പോയി .........
അതിൽ കത്തിയെരിയുന്ന ശവത്തിന്റെ ഗന്ധം ............അതോ തന്റെ മനസ്സിന്റെ ചിതയിലെരിയുന്ന സ്വപ്നങ്ങളുടെ ദുർഗന്ധം പുറത്തേയ്ക്ക് വമിച്ചതോ.............
ഇടിഞ്ഞു പൊളിഞ്ഞ കൽപടവുകൾ മെല്ലെ ചവുട്ടി കയറി മുകളിലേയ്ക്ക് നടന്നു.
മുന്നിൽ ഗംഗ ശാന്തമായൊഴുകുന്നു......അങ്ങകലെ ചക്രവാളത്തിന്റെ നിസ്സീമതയിലേയ്ക്ക് ഉതിർന്ന് കിടന്ന നദിയുടെ നെഞ്ചിൻ കൂട്ടിൽ വിശപ്പടങ്ങാത്ത
ഓളപ്പാളികൾ തമ്മിലടിച്ചു ചിതറുന്ന ക്ഷീണിച്ച ശബ്ദം.........
രാവേറെയായിരിയ്ക്കുന്നു.....
ശൂന്യമായ ദശാശ്വമേധ ഘട്ടത്തിലൂടെ അയാൾ ഒറ്റയ്ക്ക് നടന്നു..........അകലെ ആരതിയൊഴുക്കിയ മണ്‍ ചെരാതുകൾ ഓളങ്ങളിൽ ഒഴുകി നടക്കുന്നു.
നാളെ ഈ സമയത്ത് ഭദ്ര മറ്റൊരുവന്റെ കരവലയത്തിൽ കാതരയായി ഒതുങ്ങിക്കിടക്കുകയാവും............
വീണ്ടും പതറാൻ തുടങ്ങിയ മനസ്സിനെ ബദ്ധപ്പെട്ട് വരുതിയിലാക്കി ...........
എല്ലാം മറക്കാനാണ് ഇങ്ങോട്ട് വന്നത് .........ഓർമ്മകളെയാകെ ഇവിടെ ചിതയൊരുക്കി ദഹിപ്പിച്ച്, എല്ലാ തെറ്റുകൾക്കും ആത്മപിണ്ഡമൊരുക്കി പൊട്ടിയ ഭിക്ഷാ പാത്രം പോലെ ശൂന്യമായ മനസ്സുമായി മടങ്ങണം .......
ഉറങ്ങിയ സ്നാന ഘട്ടങ്ങളിലൂടെ ലക്ഷ്യമില്ലാതെ ഹരി നടന്നു ........
അപ്പോഴും ശവങ്ങൾ കത്തിയെരിഞ്ഞ്‌ കൊണ്ടിരുന്ന ആ മഹാശ്മശാനത്തിന്റെ ഇരുൾ ചവുട്ടി............
ഉള്ളിലെരിയുന്ന നോവിന്റെ അസഹ്യമായ നീറ്റൽ അടക്കാനാവാതെ ..........
പെയ്തൊഴിയാൻ വിതുമ്പി നില്ക്കുന്ന മഴമേഘങ്ങൾക്ക്താഴെ,നനഞ്ഞൊട്ടി നിന്ന അരയാലിലകളുടെ മുടിയിഴകൾക്കിടയിൽനിന്നും കുതറിയിറങ്ങിയ ഒരിളം കാറ്റിന്റെ കുളിരുള്ള ചുംബനത്തിൽ ചുറ്റുവിളക്കിൽ അണയാൻ വെമ്പി നിന്ന അവസാന ദീപവും ഒന്നുലഞ്ഞാടി മിഴി ചിമ്മി....... വിളർത്ത സന്ധ്യയുടെ മെല്ലിച്ച നിഴൽ പുരണ്ട ശൂന്യമായ പ്രദക്ഷിണ വഴിയിലേയ്ക്ക് അലസമായി നോക്കിയിരിയ്ക്കവേ മനസ്സ് വല്ലാതെ തേങ്ങിപ്പോയി.പേരറിയാത്ത ഏതോ നൊമ്പരം പെയ്തു വീണ് നെഞ്ചിലാകെ ഒരു നീറ്റൽ പടരും പോലെ.......
വ്യർത്ഥമാണെന്നറിഞ്ഞിട്ടും മനസ്സ് ഒരു നിമിഷം വെറുതെ കൊതിച്ചുപോയി,ഇരുൾ വീണ ബലിക്കല്ലിനപ്പുറത്തു നിന്നും നേരം വൈകിയതിന്റെ പരിഭ്രമവും മുഖത്ത് പേറി ധൃതി പൂണ്ട് പ്രദിക്ഷണം പൂർത്തിയാക്കി പരിഭവം ചാലിച്ച മിഴികളുമായി അവൾ ഒരിക്കൽ കൂടി തനിയ്ക്കായി അരയാൽത്തറയ്ക്കരുകിലേയ്ക്ക് കടന്നു വന്നെങ്കിലെന്ന്.ചുരുൾ മുടിയിഴകൾ ചുംബിച്ചുലയ്ക്കുന്ന നനഞ്ഞ നെറ്റിത്തടത്തിൽ കുളിർ ചന്ദനം ചാർത്തി,സ്വപ്നം ചാലിച്ചെഴുതിയ കരി മിഴികളിൽ കുസൃതി ഒളിപ്പിച്ച് ഇനിയൊരിക്കലും അവൾ ഇത് വഴി വരില്ല എന്ന തിരിച്ചറിവിൽ മൂടിക്കെട്ടിയ മനസ്സിലാകെ വല്ലാത്ത വിങ്ങൽ.
ഒരായിരം മോഹങ്ങളുടെ നിറക്കൂട്ടിൽ ചാലിച്ച് ഹൃദയത്തിന്റെ ചുവരിൽ കോറിയിട്ട ആ മൃദുമന്ദഹാസം തിരികെ പ്പിടിയ്ക്കനാവാത്ത വിധം അകലങ്ങളിലേയ്ക്ക് ഒഴുകിയകന്നു എന്ന സത്യം ആവർത്തിച്ച് ബോദ്ധ്യപ്പെടുത്തിയിട്ടും അംഗീകരിക്കാൻ മനസ്സിന്നും തയ്യാറാവുന്നില്ല എന്നതല്ലേ സത്യം. ഓർമ്മകളുടെ അങ്ങേത്തലയ്ക്കൽ ഇന്നുമുണരുന്ന നേർത്ത ആ പദനിസ്വനത്തിൽ ഹൃദയം തേങ്ങുകയാണ്.നെഞ്ചോടടക്കിപ്പിടിക്കാൻ കൊതിച്ച വിലപ്പെട്ടതെന്തോ കൈമോശം വന്നതിന്റെ വേദനയിൽ.
കുളപ്പുരമാളികയുടെ മേലാപ്പിൽ നിന്നെങ്ങോ ഉയർന്ന ഇണപിരിഞ്ഞ അമ്പലപ്രാവിന്റെ നേർത്ത കുറുകൽ നെഞ്ചിലെ നൊമ്പരത്തിനു ആക്കം കൂട്ടി.വഴുതി മാറുന്ന മനസ്സിനെ ശാന്തമാക്കാൻ വൃഥാ ശ്രമിച്ചു,ആവില്ലെന്നറിഞ്ഞിട്ടും.
ഇനിയൊരിയ്ക്കൽ കൂടി ഇവിടെയ്ക്കൊരു മടക്കയാത്ര മനസ്സ് കൊണ്ടാഗ്രഹിച്ചതല്ല.ഭഗ്നസ്വപ്നങ്ങളുടെ ചിതയിൽ സ്വയം എരിഞ്ഞടങ്ങാൻ ഹോമിച്ച ഭൂതകാലം പാതി വെന്ത കബന്ധങ്ങളായി മനസ്സിനെ വേട്ടയാടി സ്വാസ്ഥ്യം കെടുത്തിയപ്പോളൊക്കെ ഒന്നും ഓർമ്മിക്കാതിരിക്കാൻ ശ്രമിച്ചു.പക്ഷേ പരാജയപ്പെട്ടു പോയി.അല്ലെങ്കിൽ തന്നെ എവിടെയാണ് തനിക്കു വിജയിക്കാനായത്.നഷ്ടങ്ങൾ സമ്മാനിച്ച ഉണങ്ങാത്ത മുറിവുകളുടെ നൊമ്പരങ്ങൾ പേറി അലയാൻ മാത്രം വിധിക്കപ്പെട്ട ജന്മം.
കുസൃതി കരിമഷിയെഴുതിയ നീണ്ടു വിടർന്ന മിഴികളും, കുളിർമഞ്ഞിന്റെ സ്നിഗ്ദത പകർന്ന കവിളിണകളുമായി വർണ്ണച്ചിറകുള്ള ശലഭ ചാരുതയോടെ ആത്മാവിലേയ്ക്ക് പടർന്ന അയലത്തെ പട്ടുപാവാടക്കാരിയോട് ആദ്യമാദ്യം തോന്നിയ കൌതുകം മെല്ലെ മെല്ലെ ഹൃദയ തന്ത്രികളെ ചുംബിച്ചുണര്ത്തിയ സുഖദമായ അനുഭൂതിയായി വളരുകയായിരുന്നു.താൻ പോലുമറിയാതെ.
മുട്ടവിളക്കിന്റെ മുനിഞ്ഞ വെട്ടത്തിൽ പുസ്തകത്താളുകളിൽ നിന്നും ഹൃദയത്തിലേക്ക് ചേക്കേറിയ കാല്പനിക ഭാവമൊന്നാകെ പ്രണയാതുരമാക്കിയ മനസ്സിന്റെ കാമനകൾക്ക്‌ ചിറകു പകർന്ന ചിത്രപതംഗമായി അവൾ പറന്നിറങ്ങി. സ്വപ്നാടനത്തിന്റെ ലഹരി ഉന്മത്തമാക്കിയ പകലിരവുകൾ.അടക്കാൻ വയ്യാത്ത അഭിനിവേശത്തിന്റെ പൊൻ നൂലിഴകളിൽ ഊയലാടുമ്പോഴും, അവളോടത്‌ തുറന്നു പറയാൻ കഴിയാത്ത വിധം മനസ്സിന്റെ .ജാള്യത പിന്നാക്കം വലിച്ചു കൊണ്ടേയിരുന്നു.അവളിലെയ്ക്കുള്ള തന്റെ സ്വപ്നങ്ങളുടെ ദുര്ബലമായ ഗതിവേഗത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട്.

ഴകി ദ്രവിച്ചു മുഖം കുത്താറായ കോലായുടെ ദാരിദ്ര്യം മെഴുകിയ തറയിലെ നരച്ച ഇരുട്ടിലിരുന്ന് ഇല്ലാത്ത ആഡ്യത്വത്തിന്റെ എച്ചിൽ കൂമ്പാരത്തിൽ ആർത്തിയോടെ തിരയുന്ന നിഴല്‍ രൂപങ്ങൾക്ക്‌ നടുവിൽ ഇരിക്കവേ അവളെ പ്രതിയുള്ള തന്റെ സ്വപ്‌നങ്ങൾ വെറും സ്വപ്നങ്ങളായി ഉള്ളിൽ മറവു ചെയ്യപ്പെടുമെന്ന തിരിച്ചറിവ് മനസ്സിനെ അശാന്തമാക്കിയ രാവുകൾ.

ഇരുൾ വീണ മനസ്സിൽ ആശങ്കയുടെ കരിമേഘങ്ങൾ ഇണ ചേരുന്ന അസ്വസ്ഥതയിൽ നെഞ്ചകം വിണ്ടു കീറുമ്പോൾ നിസ്വനായ തനിയക്കവളെ നഷ്ടമായേക്കുമെന്ന ചിന്ത ദു;സ്വപ്നമായി സദാ വേട്ടയാടിക്കൊണ്ടിരുന്നു.സ്വപ്നം കാണാൻ പോലും അർഹതയില്ലാത്ത നിസ്സഹായതയ്ക്ക് മുന്നിൽ സ്വയം ചെറുതായിപ്പോകുന്നപോലെ.

എങ്ങിനെയും അവളെ സ്വന്തമാക്കണമെന്ന ചിന്ത പകർന്ന കരുത്തുമായി എല്ലാ സ്വപ്നങ്ങൾക്കും അവധി നല്കി മണലാരണ്യത്തിന്റെ ഉഷ്ണപഥങ്ങൾ തേടി യാത്രയ്ക്കൊരുങ്ങവേ മനസ്സിനെ പലവട്ടം ആവർത്തിച്ച് ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു,എല്ലാം അവൾക്കു വേണ്ടി....തിരിച്ചെത്തി അവളെ സ്വന്തമാക്കാൻ....
ചുറ്റുവിളക്കിലെ ദീപച്ഛായ പാളിവീണ പ്രദിക്ഷണ വഴിയിലൂടെ വെള്ളിക്കൊലുസുകൾ ഇറുകെ ചുംബീയ്ക്കുന്ന അവളുടെ തുടുത്ത കാലടികളിൽ നോക്കി, ഉള്ളിലെരിയുന്ന നൊമ്പരം പണിപ്പെട്ടൊതുക്കി നിശ്ശബ്ദം നടക്കുമ്പോഴും, പറയാൻ കരുതിവെച്ചതോന്നും തുറന്നു പറയാനാവാതെ ആകെ വിക്ഷുബ്ധമായ മനസ്സിൽ വാക്കുകൾ മുറിഞ്ഞു വീണ് തുളുമ്പി നിന്നു.പുറത്തേക്ക് വഴിയാതെ.
പിന്നെ, മുടിയഴിച്ചിട്ട് മയങ്ങുന്ന അരയാലിലകളുടെ നിഴൽ പുരണ്ട നടവഴിയുടെ കോണിൽ നിന്നും ഒരു പരിരംഭണത്തിന്റെ നിർവൃതിയിൽ തമ്മിലലിഞ്ഞു നിന്ന നിഴലുകൾ അടര്ന്നുമാറി വഴി പിരിയവേ അവളുടെ നനഞ്ഞ മിഴികളുടെ മന്ത്രണം വായിച്ചെടുക്കുവാൻ ശ്രമിച്ചു.
"ശ്രീയേട്ടൻ തിരികെ വരുന്നതും കാത്തു ഞാനുണ്ടാവും,ഓര്മ്മകളുടെ തിരിയണയാത്ത ഈ അരയാൽത്തറയ്ക്കരുകിൽ എന്നും..........."അഥവാ അവളുടെ മനസ്സിന്റെ മൌനനിമന്ത്രണം അതാവണമെന്ന് മനസ്സ് കൊതിച്ചു.പക്ഷെ തനിക്കു തെറ്റി.അതോ വിധി മറിച്ചായതോ......അറിയില്ല.
ഞെട്ടറ്റു കൊഴിഞ്ഞ ഓർമ്മകളിൽ സ്വയം നഷ്ടപ്പെട്ടു നില്ക്കുന്ന വയസ്സനരയാലിന്റെ നരച്ച നിഴലിൽ തനിച്ചിരിക്കുമ്പോൾ നഷ്ടങ്ങളുടെ വ്യാപ്തി സമ്മാനിക്കുന്നത് നൊമ്പരത്തെക്കാൾ മനസ്സിനെ ചൂഴ്ന്നുനില്ക്കുന്ന നിർവ്വികാരതയാണ്.വഴുതിയകന്ന സ്വപ്നങ്ങളുടെ പിൻവിളിയ്ക്കായി ഇനിയൊരു പുനര്ജ്ജനിയ്ക്കുപോലും മോഹിപ്പിക്കാനാവാത്ത വിധം മനസ്സ് മരവിച്ചു പോയി.
ചുട്ടുപഴുത്ത മണലാരണ്യത്തിൽ സ്വയം ഉരുകിയൊലിക്കുമ്പോഴും തളര്ന്നു പോയ കാലുകൾ വലിച്ചു വെച്ച് മുന്നോട്ട് നടത്തിയത് അവളെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.വെന്തുരുകിയ മനസ്സിൽ കുളിര് പകരുന്ന അവളുടെ ഓർമ്മകൾ നിറഞ്ഞു നിന്നപ്പോൾ എല്ലാ വേദനകളും മറന്നു.
പുഴയിൽ പെയ്തിറങ്ങുന്ന നിലാവ് പോലെ ഹൃദയത്തിലാകെ അവളുടെ ചന്ദന സൗരഭമാർന്ന മന്ദഹാസം നിറഞ്ഞു നിന്നു..... പ്രണയാതുരമായ മനസ്സിലെ ചുറ്റുവിളക്കിൽ ഒരായിരം തിരിനാളത്തിൽ തെളിഞ്ഞു നില്ക്കുന്ന ദീപപ്രഭ പോലെ ......

പക്ഷെ തന്റെ ഭഗ്നസ്വപ്നങ്ങളുടെ പട്ടടയിലൂടെയായിരുന്നു ദിവാസ്വപ്നങ്ങളുടെ തേരിലേറിയുള്ള യാത്ര എന്ന് തിരിച്ചറിയാൻ വൈകി.അറിഞ്ഞപ്പോഴാകട്ടെ ഹൃദയത്തെ ആകെ ദഹിപ്പിക്കാൻ പോന്ന തീക്ഷ്ണമായ ആ അശനിപാതത്തിന്റെ സ്പര്ശ മാത്രയിൽ ഉരുകിയമർന്നു പോയി.മനസ്സും, ശരീരവും.
കാലം തനിക്കായി കാത്തുവെച്ച അനിഷ്യേധ്യമായ വിധിവിഹിതം......

നീണ്ട അഞ്ചു വര്ഷത്തിനു ശേഷം ആദ്യമായി തന്റെ സ്വപ്നഭൂമികയിലേയ്ക്ക് മടങ്ങാനുള്ള ഒരുക്കം മനസ്സിന് സമ്മാനിച്ച ലഹരിപുരണ്ട ഒരു സായന്തനത്തിലായിരുന്നു,ആയിടെ നാട്ടില്‍ നിന്നെത്തിയ സുഹൃത്തിൽ നിന്നും ആ വിവരം അറിഞ്ഞത്.
'ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞു.അമേരിക്കയിൽ ജോലിയുള്ള ഏതോ മുന്തിയ ഡോക്ടറുമായി......."  കാറൊഴിഞ്ഞ മാനത്തിന്റെ മാറു നെടുകെപ്പിളർക്കുമാറുയര്ന്ന ആ ഇടി നാദത്തിൽ സ്പന്ദനം നഷ്ടപ്പെട്ട ഹൃദയം ഒരു നിമിഷം നിശ്ചലമായി.കണ്ണുകളിലേയ്ക്ക് ഇടിഞ്ഞു വീണ കരിപുരണ്ട മേഘക്കീറിൽ കാഴ്ച നഷ്ടപ്പെട്ടു. ഏറെ ശ്രമപ്പെട്ട് സ്വബോധത്തിലേക്ക് തിരികെയെത്തുമ്പോൾ ആ വാക്കുകൾ നിണമുതിരുന്ന നാവു നീട്ടി ചാക്കാലകളായി തനിക്കു ചുറ്റും ചുടല നൃത്തമാടുന്ന കാഴ്ചയിൽ ഭീതിയോടെ മിഴികൾ ഇറുകെ പൂട്ടി.ആകെ ഒരു മരവിപ്പായിരുന്നു.
ബാക്കി കൂടി കേട്ടപ്പോഴാണ് ഹൃദയം നുറുങ്ങിച്ചിറുന്ന നൊമ്പരത്തില്‍ തരിച്ചിരുന്നു പോയത്.ഒരായിരം ഈർച്ച വാളുകൾ ശരീരത്തിലൂടെ ഒന്നിച്ചു കടന്നുപോയ വേദനയിൽ സ്വയം പിടഞ്ഞു....നെഞ്ചകം പൊട്ടിപ്പിളരുന്ന ദുസ്സഹമായ വിങ്ങലില്‍ ഉള്ളിൽ ഒരു നിലവിളി ഉയർന്നു പൊങ്ങി.
വിശ്വസിക്കാനായില്ല.......ജീവന് തുല്യം സ്നേഹിച്ച, താൻ ഈ ചുടുകാട്ടില്‍ വിയര്പ്പോഴുക്കി പഠിപ്പിച്ചു വലുതാക്കിയ തന്റെ അനിയനാണ് അവളെ തനിക്കു നഷ്ടമാവാൻ കാരണമായതെന്നറിഞ്ഞപ്പോൾ തളര്ന്നു പോയി.അവനവളെ ഇഷ്ടമായിരുന്നത്രേ.ഏട്ടൻ സ്നേഹിക്കുന്ന പെണ്ണിനെ തനിക്കൊരിക്കലും കിട്ടില്ലെന്നുറപ്പായപ്പോൾ അവൻ പരസ്യമായി പറഞ്ഞത്രേ.
"എന്റെ സ്നേഹം നിഷേധിച്ച് എന്നെ അപ്മാനിച്ചവൾ വന്നുകയറാനുള്ളത് എന്റെ വീട്ടിലെക്കല്ലേ..?ഏട്ടൻ ഗൾഫിലേക്ക്‌ തിരികെ മടങ്ങുന്ന അന്ന് മുതൽ അവൾ എന്റെ വെപ്പാട്ടി ....."
ണ്ടു ഹൃദയങ്ങളുടെ ചിമിഴിനുള്ളില്‍ കാലങ്ങളോളം സ്വകാര്യമായി ഒളിപ്പിച്ചു വെച്ച പ്രണയം നാട്ടിലാകെ പടര്ന്നിരിക്കണം.ഒപ്പം അവളുടെ വീട്ടിലും.വീട്ടുകാരുടെയും, സ്വന്തക്കാരുടെയും ശാസനകൾക്കും,ഭീഷണികൾക്കും മുന്നിൽ അവളുടെ ദുർബ്ബലമായ പ്രതിരോധത്തിന്റെ നേര്ത്ത ചിറയറ്റ് പോയിരിയ്ക്കാം.അല്ലെങ്കിൽത്തന്നെ ഭീഷണികളെ അവഗണിച്ച് തനിക്കായി കാത്തു നില്ക്കാൻ പോന്ന എന്ത് പ്രതീക്ഷയാണ് താന്‍ അവൾക്കു നല്കിയിരുന്നത് ഒന്നുമില്ലായിരുന്നു എന്നതല്ലേ സത്യം....മൂടിക്കെട്ടിയ മനസ്സിനുള്ളില്‍ എല്ലാമൊതുക്കി വയ്ക്കുകയായിരുന്നു.തുറന്നു പറയാന്‍ ധൈര്യമില്ലാതെ.ഒരു പക്ഷെ അതവള്‍ അവഗണിച്ചേക്കുമോ എന്ന ഭീതി സമ്മാനിച്ച മൌനം.
ഇന്നിവിടെ അവളുടെ ഓര്മ്മ്കള്‍ വഴിപിരിഞ്ഞ നടവഴിയില്‍ ഒരിയ്ക്കലും മടങ്ങി വരാനിടയില്ലാത്ത ആ കാലൊച്ചകൾക്ക് കാതോർത്ത്‌ സ്വയം നഷ്ടപ്പെട്ടിരിക്കെ ഹൃദയം വല്ലാതെ വിതുമ്പിപ്പോകുന്നു....ഒരു ജന്മമാകെ നെഞ്ചോടടക്കിപ്പിടിച്ച് , തന്റേതു മാത്രമെന്ന് കരുതിയ ആ ചിത്രപതംഗത്തിന്റെ ഓര്മ്മകളുടെ വിദൂരതയിലെവിടെയെങ്കിലും ഉണ്ടാവുമോ,പറയാന്‍ മറന്ന പ്രണയത്തിന്റെ നിശ്വാസം പേറുന്ന ഈ അരയാലിലകളും ,നനഞ്ഞ ആ കാലടികളുടെ ചുംബനത്തില്‍ കുളിര് പുരണ്ട ഈ പ്രദക്ഷിണ വഴിയും.....
ഉണ്ടാവില്ല, കാരണം ഇത് അവള്‍ ഒരിയ്ക്കലും ഓര്മ്മിക്കുവാന്‍ ഇഷ്ടപ്പെടാത്ത നഷ്ടസ്വപ്നങ്ങളുടെ ശ്മശാന ഭൂവാണ്.......ഒരിയ്ക്കലും മനസ്സുകൊണ്ട് പോലും മടങ്ങാന്‍ ആഗ്രഹിക്കാത്ത കൃതഘ്നതയുടെ കരിമേഘങ്ങള്‍ അലയുന്ന ദു:ഖസ്മൃതികളുടെ തുരുത്ത്.......
ശരീരം ആകെ തളരുന്നത് പോലെ.നിലാവ് പെയ്തിറങ്ങി നനഞ്ഞ മണല്‍ത്തരികളില്‍ കാലുകള്‍ അമര്ത്തിച്ചവുട്ടി മെല്ലെ പുറത്തേക്ക് നടക്കുമ്പോള്‍ പിന്നില്‍,കുളപ്പുരമാളികയുടെ മേലാപ്പില്‍ നിന്നും ഇനിയും മടങ്ങിവരാത്ത ഇണയെ തിരയുന്ന അമ്പലപ്രാവിന്റെ നേര്‍ത്ത കുറുകല്‍ ചുറ്റിലും പെയ്തിറങ്ങിയ നനുത്ത നിശബ്ദതയ്ക്ക് മേലെ മുഴങ്ങിക്കൊണ്ടേയിരുന്നു ...... വിതുമ്പലടക്കാനാവാതെ പുറത്തേയ്ക്ക് വഴിയുന്ന നൊമ്പരം മൂടിക്കെട്ടിയ മനസ്സിന്റെ തേങ്ങല്‍ പോലെ.....

ചുറ്റുവിളക്ക്.......

പെയ്തൊഴിയാൻ വിതുമ്പി നില്ക്കുന്ന മഴമേഘങ്ങൾക്ക്താഴെ,നനഞ്ഞൊട്ടി നിന്ന അരയാലിലകളുടെ മുടിയിഴകൾക്കിടയിൽനിന്നും കുതറിയിറങ്ങിയ ഒരിളം കാറ്റിന്റെ കുളിരുള്ള ചുംബനത്തിൽ ചുറ്റുവിളക്കിൽ അണയാൻ വെമ്പി നിന്ന അവസാന ദീപവും ഒന്നുലഞ്ഞാടി മിഴി ചിമ്മി....... വിളർത്ത സന്ധ്യയുടെ മെല്ലിച്ച നിഴൽ പുരണ്ട ശൂന്യമായ പ്രദക്ഷിണ വഴിയിലേയ്ക്ക് അലസമായി നോക്കിയിരിയ്ക്കവേ മനസ്സ് വല്ലാതെ തേങ്ങിപ്പോയി.പേരറിയാത്ത ഏതോ നൊമ്പരം പെയ്തു വീണ് നെഞ്ചിലാകെ ഒരു നീറ്റൽ പടരും പോലെ.......
വ്യർത്ഥമാണെന്നറിഞ്ഞിട്ടും മനസ്സ് ഒരു നിമിഷം വെറുതെ കൊതിച്ചുപോയി,ഇരുൾ വീണ ബലിക്കല്ലിനപ്പുറത്തു നിന്നും നേരം വൈകിയതിന്റെ പരിഭ്രമവും മുഖത്ത് പേറി ധൃതി പൂണ്ട് പ്രദിക്ഷണം പൂർത്തിയാക്കി പരിഭവം ചാലിച്ച മിഴികളുമായി അവൾ ഒരിക്കൽ കൂടി തനിയ്ക്കായി അരയാൽത്തറയ്ക്കരുകിലേയ്ക്ക് കടന്നു വന്നെങ്കിലെന്ന്.ചുരുൾ മുടിയിഴകൾ ചുംബിച്ചുലയ്ക്കുന്ന നനഞ്ഞ നെറ്റിത്തടത്തിൽ കുളിർ ചന്ദനം ചാർത്തി,സ്വപ്നം ചാലിച്ചെഴുതിയ കരി മിഴികളിൽ കുസൃതി ഒളിപ്പിച്ച് ഇനിയൊരിക്കലും അവൾ ഇത് വഴി വരില്ല എന്ന തിരിച്ചറിവിൽ മൂടിക്കെട്ടിയ മനസ്സിലാകെ വല്ലാത്ത വിങ്ങൽ.
ഒരായിരം മോഹങ്ങളുടെ നിറക്കൂട്ടിൽ ചാലിച്ച് ഹൃദയത്തിന്റെ ചുവരിൽ കോറിയിട്ട ആ മൃദുമന്ദഹാസം തിരികെ പ്പിടിയ്ക്കനാവാത്ത വിധം അകലങ്ങളിലേയ്ക്ക് ഒഴുകിയകന്നു എന്ന സത്യം ആവർത്തിച്ച് ബോദ്ധ്യപ്പെടുത്തിയിട്ടും അംഗീകരിക്കാൻ മനസ്സിന്നും തയ്യാറാവുന്നില്ല എന്നതല്ലേ സത്യം. ഓർമ്മകളുടെ അങ്ങേത്തലയ്ക്കൽ ഇന്നുമുണരുന്ന നേർത്ത ആ പദനിസ്വനത്തിൽ ഹൃദയം തേങ്ങുകയാണ്.നെഞ്ചോടടക്കിപ്പിടിക്കാൻ കൊതിച്ച വിലപ്പെട്ടതെന്തോ കൈമോശം വന്നതിന്റെ വേദനയിൽ.
കുളപ്പുരമാളികയുടെ മേലാപ്പിൽ നിന്നെങ്ങോ ഉയർന്ന ഇണപിരിഞ്ഞ അമ്പലപ്രാവിന്റെ നേർത്ത കുറുകൽ നെഞ്ചിലെ നൊമ്പരത്തിനു ആക്കം കൂട്ടി.വഴുതി മാറുന്ന മനസ്സിനെ ശാന്തമാക്കാൻ വൃഥാ ശ്രമിച്ചു,ആവില്ലെന്നറിഞ്ഞിട്ടും.
ഇനിയൊരിയ്ക്കൽ കൂടി ഇവിടെയ്ക്കൊരു മടക്കയാത്ര മനസ്സ് കൊണ്ടാഗ്രഹിച്ചതല്ല.ഭഗ്നസ്വപ്നങ്ങളുടെ ചിതയിൽ സ്വയം എരിഞ്ഞടങ്ങാൻ ഹോമിച്ച ഭൂതകാലം പാതി വെന്ത കബന്ധങ്ങളായി മനസ്സിനെ വേട്ടയാടി സ്വാസ്ഥ്യം കെടുത്തിയപ്പോളൊക്കെ ഒന്നും ഓർമ്മിക്കാതിരിക്കാൻ ശ്രമിച്ചു.പക്ഷേ പരാജയപ്പെട്ടു പോയി.അല്ലെങ്കിൽ തന്നെ എവിടെയാണ് തനിക്കു വിജയിക്കാനായത്.നഷ്ടങ്ങൾ സമ്മാനിച്ച ഉണങ്ങാത്ത മുറിവുകളുടെ നൊമ്പരങ്ങൾ പേറി അലയാൻ മാത്രം വിധിക്കപ്പെട്ട ജന്മം.
കുസൃതി കരിമഷിയെഴുതിയ നീണ്ടു വിടർന്ന മിഴികളും, കുളിർമഞ്ഞിന്റെ സ്നിഗ്ദത പകർന്ന കവിളിണകളുമായി വർണ്ണച്ചിറകുള്ള ശലഭ ചാരുതയോടെ ആത്മാവിലേയ്ക്ക് പടർന്ന അയലത്തെ പട്ടുപാവാടക്കാരിയോട് ആദ്യമാദ്യം തോന്നിയ കൌതുകം മെല്ലെ മെല്ലെ ഹൃദയ തന്ത്രികളെ ചുംബിച്ചുണര്ത്തിയ സുഖദമായ അനുഭൂതിയായി വളരുകയായിരുന്നു.താൻ പോലുമറിയാതെ.
മുട്ടവിളക്കിന്റെ മുനിഞ്ഞ വെട്ടത്തിൽ പുസ്തകത്താളുകളിൽ നിന്നും ഹൃദയത്തിലേക്ക് ചേക്കേറിയ കാല്പനിക ഭാവമൊന്നാകെ പ്രണയാതുരമാക്കിയ മനസ്സിന്റെ കാമനകൾക്ക്‌ ചിറകു പകർന്ന ചിത്രപതംഗമായി അവൾ പറന്നിറങ്ങി. സ്വപ്നാടനത്തിന്റെ ലഹരി ഉന്മത്തമാക്കിയ പകലിരവുകൾ.അടക്കാൻ വയ്യാത്ത അഭിനിവേശത്തിന്റെ പൊൻ നൂലിഴകളിൽ ഊയലാടുമ്പോഴും, അവളോടത്‌ തുറന്നു പറയാൻ കഴിയാത്ത വിധം മനസ്സിന്റെ .ജാള്യത പിന്നാക്കം വലിച്ചു കൊണ്ടേയിരുന്നു.അവളിലെയ്ക്കുള്ള തന്റെ സ്വപ്നങ്ങളുടെ ദുര്ബലമായ ഗതിവേഗത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട്.

ഴകി ദ്രവിച്ചു മുഖം കുത്താറായ കോലായുടെ ദാരിദ്ര്യം മെഴുകിയ തറയിലെ നരച്ച ഇരുട്ടിലിരുന്ന് ഇല്ലാത്ത ആഡ്യത്വത്തിന്റെ എച്ചിൽ കൂമ്പാരത്തിൽ ആർത്തിയോടെ തിരയുന്ന നിഴല്‍ രൂപങ്ങൾക്ക്‌ നടുവിൽ ഇരിക്കവേ അവളെ പ്രതിയുള്ള തന്റെ സ്വപ്‌നങ്ങൾ വെറും സ്വപ്നങ്ങളായി ഉള്ളിൽ മറവു ചെയ്യപ്പെടുമെന്ന തിരിച്ചറിവ് മനസ്സിനെ അശാന്തമാക്കിയ രാവുകൾ.

ഇരുൾ വീണ മനസ്സിൽ ആശങ്കയുടെ കരിമേഘങ്ങൾ ഇണ ചേരുന്ന അസ്വസ്ഥതയിൽ നെഞ്ചകം വിണ്ടു കീറുമ്പോൾ നിസ്വനായ തനിയക്കവളെ നഷ്ടമായേക്കുമെന്ന ചിന്ത ദു;സ്വപ്നമായി സദാ വേട്ടയാടിക്കൊണ്ടിരുന്നു.സ്വപ്നം കാണാൻ പോലും അർഹതയില്ലാത്ത നിസ്സഹായതയ്ക്ക് മുന്നിൽ സ്വയം ചെറുതായിപ്പോകുന്നപോലെ.

എങ്ങിനെയും അവളെ സ്വന്തമാക്കണമെന്ന ചിന്ത പകർന്ന കരുത്തുമായി എല്ലാ സ്വപ്നങ്ങൾക്കും അവധി നല്കി മണലാരണ്യത്തിന്റെ ഉഷ്ണപഥങ്ങൾ തേടി യാത്രയ്ക്കൊരുങ്ങവേ മനസ്സിനെ പലവട്ടം ആവർത്തിച്ച് ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു,എല്ലാം അവൾക്കു വേണ്ടി....തിരിച്ചെത്തി അവളെ സ്വന്തമാക്കാൻ....
ചുറ്റുവിളക്കിലെ ദീപച്ഛായ പാളിവീണ പ്രദിക്ഷണ വഴിയിലൂടെ വെള്ളിക്കൊലുസുകൾ ഇറുകെ ചുംബീയ്ക്കുന്ന അവളുടെ തുടുത്ത കാലടികളിൽ നോക്കി, ഉള്ളിലെരിയുന്ന നൊമ്പരം പണിപ്പെട്ടൊതുക്കി നിശ്ശബ്ദം നടക്കുമ്പോഴും, പറയാൻ കരുതിവെച്ചതോന്നും തുറന്നു പറയാനാവാതെ ആകെ വിക്ഷുബ്ധമായ മനസ്സിൽ വാക്കുകൾ മുറിഞ്ഞു വീണ് തുളുമ്പി നിന്നു.പുറത്തേക്ക് വഴിയാതെ.
പിന്നെ, മുടിയഴിച്ചിട്ട് മയങ്ങുന്ന അരയാലിലകളുടെ നിഴൽ പുരണ്ട നടവഴിയുടെ കോണിൽ നിന്നും ഒരു പരിരംഭണത്തിന്റെ നിർവൃതിയിൽ തമ്മിലലിഞ്ഞു നിന്ന നിഴലുകൾ അടര്ന്നുമാറി വഴി പിരിയവേ അവളുടെ നനഞ്ഞ മിഴികളുടെ മന്ത്രണം വായിച്ചെടുക്കുവാൻ ശ്രമിച്ചു.
"ശ്രീയേട്ടൻ തിരികെ വരുന്നതും കാത്തു ഞാനുണ്ടാവും,ഓര്മ്മകളുടെ തിരിയണയാത്ത ഈ അരയാൽത്തറയ്ക്കരുകിൽ എന്നും..........."അഥവാ അവളുടെ മനസ്സിന്റെ മൌനനിമന്ത്രണം അതാവണമെന്ന് മനസ്സ് കൊതിച്ചു.പക്ഷെ തനിക്കു തെറ്റി.അതോ വിധി മറിച്ചായതോ......അറിയില്ല.
ഞെട്ടറ്റു കൊഴിഞ്ഞ ഓർമ്മകളിൽ സ്വയം നഷ്ടപ്പെട്ടു നില്ക്കുന്ന വയസ്സനരയാലിന്റെ നരച്ച നിഴലിൽ തനിച്ചിരിക്കുമ്പോൾ നഷ്ടങ്ങളുടെ വ്യാപ്തി സമ്മാനിക്കുന്നത് നൊമ്പരത്തെക്കാൾ മനസ്സിനെ ചൂഴ്ന്നുനില്ക്കുന്ന നിർവ്വികാരതയാണ്.വഴുതിയകന്ന സ്വപ്നങ്ങളുടെ പിൻവിളിയ്ക്കായി ഇനിയൊരു പുനര്ജ്ജനിയ്ക്കുപോലും മോഹിപ്പിക്കാനാവാത്ത വിധം മനസ്സ് മരവിച്ചു പോയി.
ചുട്ടുപഴുത്ത മണലാരണ്യത്തിൽ സ്വയം ഉരുകിയൊലിക്കുമ്പോഴും തളര്ന്നു പോയ കാലുകൾ വലിച്ചു വെച്ച് മുന്നോട്ട് നടത്തിയത് അവളെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.വെന്തുരുകിയ മനസ്സിൽ കുളിര് പകരുന്ന അവളുടെ ഓർമ്മകൾ നിറഞ്ഞു നിന്നപ്പോൾ എല്ലാ വേദനകളും മറന്നു.
പുഴയിൽ പെയ്തിറങ്ങുന്ന നിലാവ് പോലെ ഹൃദയത്തിലാകെ അവളുടെ ചന്ദന സൗരഭമാർന്ന മന്ദഹാസം നിറഞ്ഞു നിന്നു..... പ്രണയാതുരമായ മനസ്സിലെ ചുറ്റുവിളക്കിൽ ഒരായിരം തിരിനാളത്തിൽ തെളിഞ്ഞു നില്ക്കുന്ന ദീപപ്രഭ പോലെ ......

പക്ഷെ തന്റെ ഭഗ്നസ്വപ്നങ്ങളുടെ പട്ടടയിലൂടെയായിരുന്നു ദിവാസ്വപ്നങ്ങളുടെ തേരിലേറിയുള്ള യാത്ര എന്ന് തിരിച്ചറിയാൻ വൈകി.അറിഞ്ഞപ്പോഴാകട്ടെ ഹൃദയത്തെ ആകെ ദഹിപ്പിക്കാൻ പോന്ന തീക്ഷ്ണമായ ആ അശനിപാതത്തിന്റെ സ്പര്ശ മാത്രയിൽ ഉരുകിയമർന്നു പോയി.മനസ്സും, ശരീരവും.
കാലം തനിക്കായി കാത്തുവെച്ച അനിഷ്യേധ്യമായ വിധിവിഹിതം......

നീണ്ട അഞ്ചു വര്ഷത്തിനു ശേഷം ആദ്യമായി തന്റെ സ്വപ്നഭൂമികയിലേയ്ക്ക് മടങ്ങാനുള്ള ഒരുക്കം മനസ്സിന് സമ്മാനിച്ച ലഹരിപുരണ്ട ഒരു സായന്തനത്തിലായിരുന്നു,ആയിടെ നാട്ടില്‍ നിന്നെത്തിയ സുഹൃത്തിൽ നിന്നും ആ വിവരം അറിഞ്ഞത്.
'ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞു.അമേരിക്കയിൽ ജോലിയുള്ള ഏതോ മുന്തിയ ഡോക്ടറുമായി......."  കാറൊഴിഞ്ഞ മാനത്തിന്റെ മാറു നെടുകെപ്പിളർക്കുമാറുയര്ന്ന ആ ഇടി നാദത്തിൽ സ്പന്ദനം നഷ്ടപ്പെട്ട ഹൃദയം ഒരു നിമിഷം നിശ്ചലമായി.കണ്ണുകളിലേയ്ക്ക് ഇടിഞ്ഞു വീണ കരിപുരണ്ട മേഘക്കീറിൽ കാഴ്ച നഷ്ടപ്പെട്ടു. ഏറെ ശ്രമപ്പെട്ട് സ്വബോധത്തിലേക്ക് തിരികെയെത്തുമ്പോൾ ആ വാക്കുകൾ നിണമുതിരുന്ന നാവു നീട്ടി ചാക്കാലകളായി തനിക്കു ചുറ്റും ചുടല നൃത്തമാടുന്ന കാഴ്ചയിൽ ഭീതിയോടെ മിഴികൾ ഇറുകെ പൂട്ടി.ആകെ ഒരു മരവിപ്പായിരുന്നു.
ബാക്കി കൂടി കേട്ടപ്പോഴാണ് ഹൃദയം നുറുങ്ങിച്ചിറുന്ന നൊമ്പരത്തില്‍ തരിച്ചിരുന്നു പോയത്.ഒരായിരം ഈർച്ച വാളുകൾ ശരീരത്തിലൂടെ ഒന്നിച്ചു കടന്നുപോയ വേദനയിൽ സ്വയം പിടഞ്ഞു....നെഞ്ചകം പൊട്ടിപ്പിളരുന്ന ദുസ്സഹമായ വിങ്ങലില്‍ ഉള്ളിൽ ഒരു നിലവിളി ഉയർന്നു പൊങ്ങി.
വിശ്വസിക്കാനായില്ല.......ജീവന് തുല്യം സ്നേഹിച്ച, താൻ ഈ ചുടുകാട്ടില്‍ വിയര്പ്പോഴുക്കി പഠിപ്പിച്ചു വലുതാക്കിയ തന്റെ അനിയനാണ് അവളെ തനിക്കു നഷ്ടമാവാൻ കാരണമായതെന്നറിഞ്ഞപ്പോൾ തളര്ന്നു പോയി.അവനവളെ ഇഷ്ടമായിരുന്നത്രേ.ഏട്ടൻ സ്നേഹിക്കുന്ന പെണ്ണിനെ തനിക്കൊരിക്കലും കിട്ടില്ലെന്നുറപ്പായപ്പോൾ അവൻ പരസ്യമായി പറഞ്ഞത്രേ.
"എന്റെ സ്നേഹം നിഷേധിച്ച് എന്നെ അപ്മാനിച്ചവൾ വന്നുകയറാനുള്ളത് എന്റെ വീട്ടിലെക്കല്ലേ..?ഏട്ടൻ ഗൾഫിലേക്ക്‌ തിരികെ മടങ്ങുന്ന അന്ന് മുതൽ അവൾ എന്റെ വെപ്പാട്ടി ....."
ണ്ടു ഹൃദയങ്ങളുടെ ചിമിഴിനുള്ളില്‍ കാലങ്ങളോളം സ്വകാര്യമായി ഒളിപ്പിച്ചു വെച്ച പ്രണയം നാട്ടിലാകെ പടര്ന്നിരിക്കണം.ഒപ്പം അവളുടെ വീട്ടിലും.വീട്ടുകാരുടെയും, സ്വന്തക്കാരുടെയും ശാസനകൾക്കും,ഭീഷണികൾക്കും മുന്നിൽ അവളുടെ ദുർബ്ബലമായ പ്രതിരോധത്തിന്റെ നേര്ത്ത ചിറയറ്റ് പോയിരിയ്ക്കാം.അല്ലെങ്കിൽത്തന്നെ ഭീഷണികളെ അവഗണിച്ച് തനിക്കായി കാത്തു നില്ക്കാൻ പോന്ന എന്ത് പ്രതീക്ഷയാണ് താന്‍ അവൾക്കു നല്കിയിരുന്നത് ഒന്നുമില്ലായിരുന്നു എന്നതല്ലേ സത്യം....മൂടിക്കെട്ടിയ മനസ്സിനുള്ളില്‍ എല്ലാമൊതുക്കി വയ്ക്കുകയായിരുന്നു.തുറന്നു പറയാന്‍ ധൈര്യമില്ലാതെ.ഒരു പക്ഷെ അതവള്‍ അവഗണിച്ചേക്കുമോ എന്ന ഭീതി സമ്മാനിച്ച മൌനം.
ഇന്നിവിടെ അവളുടെ ഓര്മ്മ്കള്‍ വഴിപിരിഞ്ഞ നടവഴിയില്‍ ഒരിയ്ക്കലും മടങ്ങി വരാനിടയില്ലാത്ത ആ കാലൊച്ചകൾക്ക് കാതോർത്ത്‌ സ്വയം നഷ്ടപ്പെട്ടിരിക്കെ ഹൃദയം വല്ലാതെ വിതുമ്പിപ്പോകുന്നു....ഒരു ജന്മമാകെ നെഞ്ചോടടക്കിപ്പിടിച്ച് , തന്റേതു മാത്രമെന്ന് കരുതിയ ആ ചിത്രപതംഗത്തിന്റെ ഓര്മ്മകളുടെ വിദൂരതയിലെവിടെയെങ്കിലും ഉണ്ടാവുമോ,പറയാന്‍ മറന്ന പ്രണയത്തിന്റെ നിശ്വാസം പേറുന്ന ഈ അരയാലിലകളും ,നനഞ്ഞ ആ കാലടികളുടെ ചുംബനത്തില്‍ കുളിര് പുരണ്ട ഈ പ്രദക്ഷിണ വഴിയും.....
ഉണ്ടാവില്ല, കാരണം ഇത് അവള്‍ ഒരിയ്ക്കലും ഓര്മ്മിക്കുവാന്‍ ഇഷ്ടപ്പെടാത്ത നഷ്ടസ്വപ്നങ്ങളുടെ ശ്മശാന ഭൂവാണ്.......ഒരിയ്ക്കലും മനസ്സുകൊണ്ട് പോലും മടങ്ങാന്‍ ആഗ്രഹിക്കാത്ത കൃതഘ്നതയുടെ കരിമേഘങ്ങള്‍ അലയുന്ന ദു:ഖസ്മൃതികളുടെ തുരുത്ത്.......
ശരീരം ആകെ തളരുന്നത് പോലെ.നിലാവ് പെയ്തിറങ്ങി നനഞ്ഞ മണല്‍ത്തരികളില്‍ കാലുകള്‍ അമര്ത്തിച്ചവുട്ടി മെല്ലെ പുറത്തേക്ക് നടക്കുമ്പോള്‍ പിന്നില്‍,കുളപ്പുരമാളികയുടെ മേലാപ്പില്‍ നിന്നും ഇനിയും മടങ്ങിവരാത്ത ഇണയെ തിരയുന്ന അമ്പലപ്രാവിന്റെ നേര്‍ത്ത കുറുകല്‍ ചുറ്റിലും പെയ്തിറങ്ങിയ നനുത്ത നിശബ്ദതയ്ക്ക് മേലെ മുഴങ്ങിക്കൊണ്ടേയിരുന്നു ...... വിതുമ്പലടക്കാനാവാതെ പുറത്തേയ്ക്ക് വഴിയുന്ന നൊമ്പരം മൂടിക്കെട്ടിയ മനസ്സിന്റെ തേങ്ങല്‍ പോലെ.....

2013 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

മേഘ ജാലകം തുറക്കുന്ന പക്ഷി...........(നോവലെറ്റ്....2 )

സൈഡു വിൻഡോയുടെ ഷട്ടർ ഉയർത്തിവെച്ച് പ്ലാറ്റ്ഫോമിനപ്പുറത്തെ നനഞ്ഞ പ്രഭാതത്തിന്റെ ഉറക്കച്ചടവാർന്ന മുഖത്തേയ്ക്കും നോക്കിയിരുന്നപ്പോൾ ഒരു ചൂട് ചായ കുടിച്ചാൽ കൊള്ളാമെന്നു തോന്നി .
വണ്ടി ക്രോസ്സിങ്ങിനു പിടിച്ചിട്ടിരിക്കുകയാണെന്ന് തോന്നുന്നു.ലേറ്റായാൽ പാലക്കാടിനുള്ള കണക്ഷൻ ട്രെയിൻ കിട്ടാനിടയില്ല.
ഇനി അതെക്കുറിച്ചാലോചിച്ചു വെറുതെ ടെൻഷനടിയ്ക്കുന്നതിലർത്ഥമില്ല.കിട്ടിയില്ലെങ്കിൽ മറ്റെന്തെങ്കിലും വഴി തേടാം.സമയത്തിന്റെ നൂലിഴയിൽ തൂങ്ങി ടെൻഷനടിച്ചുള്ള യാത്ര പണ്ടേ ഇഷ്ടമായിട്ടല്ല.
സ്കെച്ചും, പ്ലാനും ഓഫീസ് സ്റ്റാഫിന്റെ ആരുടെയെങ്കിലും കൈയ്യിൽ കൊടുത്തു വിടാമെന്നു പലവുരു പറഞ്ഞിട്ടും, അമ്പി സ്വാമിയ്ക്കുതൃപ്തി പോരാ .
ബാലചന്ദ്രൻ നേരിട്ടെത്തി ഭൂമിപൂജയിൽ കൂടി പങ്കെടുക്കണമെന്ന സ്നേഹപൂർണ്ണമായ ശാട്യത്തിനു മുന്നിൽ വഴങ്ങിപ്പോയി.
സമയമുണ്ടായിട്ടല്ല.എഞ്ചിനീയറിംഗ് കോളേജിൽ പഠിയ്ക്കുമ്പോൾ പലപ്പോഴും കൃത്യസമയത്ത് വാടകപോലും കൊടുക്കാനാവാതെ സ്വാമിയുടെ അഗ്രഹാരത്തിൽ കഴിച്ചുകൂട്ടിയ നാളുകളെക്കുറിച്ചുള്ള കടപ്പാടിന്റെ ഓർമ്മകൾ മറക്കാൻ സാധിയ്ക്കാത്തത് കാരണം.ഒപ്പം ദേവുവിന്റെ നിർബന്ധവും.
ഓർമ്മകൾ ദേവുവിലെത്തിയപ്പോൾ മൊബൈൽ കയ്യിലെടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തു .
തിരക്കിനടയിൽ ഒന്ന് രണ്ടു കാര്യങ്ങൾ പറഞ്ഞേൽപ്പിയ്ക്കാൻ വിട്ടു.ഒപ്പം രാവിലത്തെ കുസൃതിത്തരങ്ങൾക്ക് മാപ്പ് കൊടുക്കാനും.കുറുമ്പ് കാട്ടി തന്നെ ശുണ്ഠി
പിടിപ്പിച്ചാലും താൻ വിളിയ്ക്കുവോളം കാത്തിരിയ്ക്കും. അല്ലാതെ അവളാദ്യം വിളിയ്ക്കില്ല.
നമ്പർ ഔട്ട്‌ ഓഫ്‌ റെഞ്ചാണ്.റീ ഡയൽ ചെയ്യാനോരുങ്ങവേ പെട്ടെന്ന് പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം.
"എക്സ്ക്യൂസ് മി ......"
"യേസ്......"
തല തിരിച്ചു നോക്കുമ്പോൾ തൊട്ടരുകിൽ കയ്യിൽ സ്വർ ണ്ണ നിറമുള്ള ബോർ ഡർ പിടിപ്പിച്ച കറുത്ത ഹാൻഡ് ബാഗുമായി, നിർ ന്നിമേഷയായി തന്നെയും നോക്കി ഏതോ ചിരകാല സുഹൃതിനോടെന്നപോലെ മധുരമായി ചിരിച്ചുകൊണ്ട് നില്ക്കുന്ന സുന്ദരിയായ ഒരു യുവതി ............
വെളുത്ത പൂക്കൾ നന്നായി എംബ്രൊയിഡറി വർക്ക് ചെയ്ത് മനോഹരമാക്കിയ പിങ്ക് കളറുള്ള ചുരിദാർ ആകർഷകമായി ധരിച്ച അവളുടെ ചന്ദന നിറമുള്ള തുടുത്ത കവിളിണകളിലൂടെ ഒഴുകിയിറങ്ങിയ മഴത്തുള്ളികൾ കീഴ്ത്താടിയിലെ കറുത്ത മറുകിൽ വഴിമുട്ടി നില്ക്കുന്നത് കൌതുകത്തോടെ ഒരു നിമിഷം നോക്കിയിരുന്നു പോയി .
പണിക്കുറ്റം തീർത്ത ശില്പഭംഗി അരണ്ട വെളിച്ചത്തിൽ മതി മറന്നാസ്വദിയ്ക്കുന്ന
ശില്പിയുടെ അത്ഭുത ഭാവത്തോടെ .
"സാർ.... ."
ഒരു ചെറു പുഞ്ചിരിയോടെ അവൾ വീണ്ടും വിളിച്ചപ്പോൾ അരുതാത്തതെന്തോ ചെയ്ത ജാള്യതയോടെ മിഴികൾ അവളുടെ മുഖത്ത് നിന്നും അടർത്തി മാറ്റി.വരണ്ട ഒരു ചിരി മുഖത്ത് വരുത്താൻ വൃഥാ ശ്രമിച്ചു.
"സാർ ...ഈ ബാഗ് ഒരുനിമിഷമൊന്നു നോക്ക്വോ ....വണ്ടി പുറ പ്പെടാൻ താമസമുണ്ടെന്നു തോന്നുന്നു. ഒരു വീക്കിലി വാങ്ങി ഉടൻ വരാം ............"
അനുവാദത്തിനു കാക്കാതെ ഏതോ സ്വാതന്ത്ര്യത്താലെന്നോണം ബാഗ് തന്നിലെയ്ക്കടുപ്പിച്ചു വെച്ച് കൊണ്ട് അവൾ മെല്ലെ തിരിഞ്ഞു നടന്നു..........ഒരിയ്ക്കൽ കൂടി തിരിഞ്ഞു നോക്കി വീണ്ടും മൃദുവായി പുഞ്ചിരിച്ചു കൊണ്ട്,ഒഴുകിയൊഴുകി .........
അവൾ നടന്നകന്നപ്പോൾ പാതിരാവിലെങ്ങോ പൂത്തുലഞ്ഞ ജാസ്മിന്റെ മദി പ്പിയ്ക്കുന്ന ഗന്ധം, ജന്നലഴികൾക്കിടയിലൂടെ അരിച്ചെത്തിയ തണുത്ത കാറ്റിനൊപ്പം കംബാർട്ടുമെന്റിലാകെ ഒഴുകി നടന്നു .
ഹൃദയത്തിനുള്ളിലേയ്ക്ക് എവിടെ നിന്നോ അടർന്നു വീണ ഒരു മഞ്ഞു കട്ട അലിഞ്ഞു പടരുന്ന സുഖദമായ അനുഭൂതി ..........
അടുത്ത നിമിഷം വല്ലാത്ത ഒരു കുറ്റബോധം മനസ്സിനെ മഥിച്ചു.
അപരിചിതയായ ഒരു പെണ്‍കുട്ടിയുടെ ഒരു നിമിഷാർദ്ധത്തെ പുറം കാഴ്ചയിൽ ഭ്രമിയ്ക്കപ്പെട്ട അപക്വമായ മനസ്സിന്റെ ചപല സഞ്ചാരത്തെ യോർത്ത് .
ഉരുക്ക് പാളങ്ങളെ ചതച്ചരയ്ക്കുന്ന ആരവങ്ങളുമായി ഒരു എക്സ്പ്രസ്സ് ട്രെയിൻ തനിയ്ക്കായി വഴിമാറി ക്കിടന്നവരെ പുച് ഛ ഭാവത്തിൽ കൂക്കി വിളിച്ച് കടന്നു പോയി.
വണ്ടി പുറപ്പെടാറായിരിയ്ക്കുന്നു.ഇനിയുമവളെത്തിയിട്ടില്ല ....
അടുത്ത നിമിഷം അകാരണമായ ഒരു ഭീതിയുടെ മഴക്കാറുകൾ അയാളുടെ മനസ്സിലേയ്ക്ക് ഇടിഞ്ഞു വീണു ...
ബാഗ് തന്നെ സൂക്ഷിയ്ക്കാനേൽപ്പിച്ച് സുരക്ഷിതയായി അവളെങ്ങോട്ടെങ്കിലും രക്ഷപെട്ടതാകുമോ ......
ആണെങ്കിൽ എന്തിന് ........ആ ചിന്ത അയാളുടെ തലച്ചോറിനുള്ളിൽ ഒരിടി മിന്നലായി ഊർന്നിറങ്ങി........അതിന്റെ അനുരണനം മനസ്സിനെ വല്ലാതെ വിഹ്വലമാക്കി .......ഒരപായ സൂചന മനസ്സിനെ ആകെ മഥിച്ച മാതിരി ............
സിഗ്നൽ കിട്ടിയ വണ്ടി ഒരു ഞരക്കത്തോടെ മുന്നോട്ടുരുണ്ടു ..................
മഴ നനഞ്ഞ ജന്നൽപ്പടികളിൽ മുഖം ചേർത്തു വെച്ച് പ്ലാറ്റ്ഫോമിന്റെ അങ്ങേത്തലയ്ക്കലേയ്ക്ക് നൊട്ടമെത്തുന്നിടത്തോളം എത്തി നോക്കി.
പരിഭ്രമത്തോടെ അവൾ ഓടി എത്തുന്നുണ്ടോ എന്നറിയാൻ .വണ്ടി സ്പീഡു എടുത്തിരിയ്ക്കുന്നു.ബുക്ക് സ്റ്റാളിനെ പിന്നിടുമ്പോൾ അതിനു മുന്നിലും അവളില്ലെന്ന തിരിച്ചറിവിൽ വല്ലാത്തൊരു ഭയം മനസ്സിനെ ഗ്രസിച്ചു.
അശുഭകരമായ എന്തോ ഒന്ന് സംഭവിയ്ക്കാൻ പോകുന്നു എന്ന മുന്നറിയിപ്പ് മനസ്സിൽ മുഴങ്ങുന്നത് പോലെ.
കംബാർട്ട്മെന്റിലെയ്ക്കു യാത്രക്കാർ എത്തിതുടങ്ങിയിരിയ്ക്കുന്നു.
എതിരെയുള്ള സീറ്റിൽ വന്നിരുന്ന മാന്യമായി വേഷം ധരിച്ച ചെറുപ്പക്കാരൻ സൌഹൃദ പൂർവ്വമേന്നോണം
ഒന്ന് ചിരിച്ചത് കണ്ടില്ലെന്നു നടിച്ചു.
മനസ്സിവിടെയല്ലായിരുന്നു.
രാവിലെ തന്നെ ഒരു ബോറന്റെ മുന്നിൽ വന്നു പെട്ടതിന്റെ സങ്കോചം അയാളുടെ മുഖത്ത് നിഴലാടി.
അവൾ, ഒരുപക്ഷെ നിയമവിരുദ്ധമായ എന്തെങ്കിലും പ്രവർത്തിയിൽ ഏർപ്പെട്ടു പോലീസിന്റെ കണ്ണ് വെട്ടിച്ചു നടക്കുന്നവളാകുമോ ....പിടിയ്ക്കപ്പെടുമെന്ന എന്തെങ്കിലും സൂചന ലഭിച്ചിട്ട് തെളിവടങ്ങിയ ബാഗ്
തന്ത്ര പൂർവ്വം ഏല്പ്പിച്ചു കടന്നു കളഞാതാണെങ്കിൽ.............ആരെങ്കിലും തിരക്കി വന്നു ബാഗുമായി തന്നെ ചോദ്യം ചെയ്‌താൽ എന്ത് മറുപടി പറയും...........
അപരിചിതയായ ഒരു സ്ത്രീ തന്നെ സൂക്ഷിയ്ക്കാനേല്പിച്ചത് എന്നാ മറുപടി ആര്ക്കും അത്ര ബോദ്ധ്യ മായിക്കൊള്ളണമെന്നില്ല.
ജീവിതത്തിലാദ്യമായി കണ്ട ഒരു പെണ്ണിനോട് പേരുപോലും ചോദിയ്ക്കാൻ നില്ക്കാതെ അവളേല്പിച്ച ബാഗ് വാങ്ങി വയ്ക്കാൻ തോന്നിച്ച ആ നശിച്ച നിമിഷത്തെ മനസ്സാ ശപിച്ചു ..............
ഒരു പക്ഷെ അവൾ വീക്കിലി വാങ്ങി വന്നപ്പോൾ വണ്ടി വിട്ടു പോയതായിക്കൂടെന്നില്ല. അങ്ങിനെയാണെങ്കിൽ തന്നെ പ്ലാറ്റ് ഫോമിലെവിടെയെങ്കിലും നിന്ന് അവൾ ബാഗ് ആവശ്യപ്പെടെണ്ടാതല്ലേ ...........
അനാവശ്യ ചിന്തകൾ മനസ്സിൽ കെട്ടുപിണയുകയാണ്.ഉള്ളിലെരിയുന്ന ഭീതിയകറ്റാൻ മന:പൂർവ്വം കണ്ടെത്തുന്ന ന്യായീകരണങ്ങൾ പോലും ദുർബ്ബലമാകുന്നു.
തീവണ്ടിയുടെ ദ്രുത ചലനങ്ങൾക്കൊപ്പം കംബാർട്ട്മെന്റിന്റെ അങ്ങേ തലയ്ക്കൽ നിന്നെങ്ങോ ഏതോ പഴയ ഹിന്ദി ഗാനത്തിന്റെ നേർത്ത ശബ്ദം അടുത്തടുത്തു വരുന്നു. വികലമായ കൈത്താളത്തിന്റെ അകമ്പടിയോടെ.
വെറ്റിലക്കറ പുരണ്ട ചുണ്ടുകൾക്കിടയിലൂടെ പുറത്തേയ്ക്ക് തെറിയ്ക്കുന്ന തുപ്പൽ തുള്ളികൾക്കൊപ്പം ശ്രുതി ബോധമില്ലാതെ ഇടയ്ക്കിടെ മുറിയുന്ന അസ്പഷ്ട വരികളുമായി ചെമ്പിച്ച മുടിയുള്ള ഒരു നാടോടിപ്പെണ്ണ്.
ക്ലാവ് പുരണ്ട ചെമ്പ് വളയണിഞ്ഞ മെല്ലിച്ച കൈ നീട്ടിയപ്പോൾ കയ്യിൽ തടഞ്ഞ നാണയതുട്ടുകൾ ഇട്ടു കൊടുത്തു .
പുതിയ ഒരു ഗാനവുമായി അവൾ അടുത്ത കംബാർട്ടുമെന്റ് ലക്ഷ്യമാക്കി നീങ്ങുന്നതും നോക്കിയിരിയ്ക്കവേ, പെട്ടെന്ന് ഒരു ഭക്തിഗാനത്തിന്റെ ഈരടികളുമായി മൊബൈൽ ഫോണിന്റെ മുരൾച്ച .
എതിരെയിരിയ്ക്കുന്ന ചെറുപ്പക്കാരന്റെതായിരിയ്ക്കുമെന്നു കരുതി നോക്കുമ്പോൾ അയാളുടെ മുഖത്ത് ഭാവഭേദമൊന്നുമില്ല.
പെട്ടെന്ന് ശ്രദ്ധിച്ചു . എല്ലാവരുടെയും ശ്രദ്ധ തന്റെയടുത്തിരിയ്ക്കുന്ന ബാഗിലാണ് .ബാഗിനുള്ളിൽ അവളുടെ ഫോണാണ് റിംഗ് ചെയ്യുന്നത്.
ഒരുനിമിഷം അമ്പരന്നു പോയി.എന്ത് ചെയ്യും..........ആരാവും വിളിയ്ക്കുന്നത് ...........
അറ്റന്റു ചെയ്‌താൽ താനാരാണെന്ന് ചോദിച്ചാൽ എന്ത് മറുപടി പറയും......
ബാഗിന്റെ ഉടമസ്ഥയെക്കുറിച്ചു തിരക്കിയാൽ അവളെവിടെ പോയെന്നു പറയും .....അറിയില്ല എന്നതാണ് സത്യം.പക്ഷെ കേൾക്കുന്നവർ അത് അതെ അർത്ഥത്തിൽ ഉൾക്കൊണ്ടു കൊള്ളണമെന്നില്ല.
അവളുമായി ഒരു ബന്ധവുമില്ലാത്ത തന്റെ കയ്യിലെങ്ങിനെ അവളുടെ ഫോണെത്തി .......
എടുക്കാതിരിയ്ക്കുന്നതാണ് ഭംഗി .........പക്ഷെ യാത്രക്കാർ ശ്രദ്ധിചു തുടങ്ങിയിരിയ്ക്കുന്നു.അവരുടെ കണ്ണുകളിൽ ഏതോ സംശയഭാവം.
അത് കൂടുതൽ സംശയങ്ങൾക്കും, ചോദ്യങ്ങൾക്കും വഴിവയ്ക്കും .............
എന്തും നേരിടാനുള്ള കരുത്തു മനസ്സിലേയ്ക്ക് ആവാഹിച്ച് രണ്ടും കല്പിച്ചു ബാഗ് തുറന്ന്, ഫോണ്‍ കയ്യിലെടുത്ത് റിസീവ് ബട്ടണിൽ വിരലമർത്തി, നെഞ്ചിടിപ്പോടെ മറുതലയ്ക്കൽ നിന്നുള്ള ശബ്ദത്തിനായി കാതോർത്തു ..............
(തുടരും.............)

മേഘ ജാലകം തുറക്കുന്ന പക്ഷി...........(നോവലെറ്റ് )

ഒന്ന്

പാർക്കിംഗ് ഗ്രൌണ്ടിന്റെ കോണിൽ പെരുമഴയിൽ നനഞ്ഞൊട്ടി നില്ക്കുന്ന വാകമര ചുവട്ടിലെ അരണ്ട വെളിച്ചത്തിൽ കാറൊതുക്കി, പുറത്തെ ചാറ്റൽ മഴയിലൂടെ ടിക്കറ്റ് കൌണ്ടറിനു മുന്നിലേയ്ക്ക് ഓടിക്കയറുമ്പോൾ, താഴെ വണ്ടി പുറപ്പെടുന്നതറിയിച്ചുകൊണ്ടുള്ള അനൗണ്‍സ്മെന്റ് .
വീട്ടില് നിന്നിറങ്ങിയപ്പോഴേ വിളിച്ചു പറഞ്ഞു വെച്ചിരുന്നതിനാൽ പരിചയക്കാരനായ സ്റ്റേഷൻ മാസ്റ്റർ കൃഷ്ണേട്ടൻ കൌണ്ടറിനു മുന്നിലെത്തിയപ്പോഴേ ടിക്കറ്റെടുത്ത് നീട്ടി.റിലെ ബാറ്റണ്‍ കൈമാറി വാങ്ങുന്ന കൈയ്യടക്കത്തോടെ ടിക്കറ്റ് പിടിച്ചുവാങ്ങി, കാറിന്റെ കീയും, ടിക്കറ്റ് ചാര്ജ്ജും തിരികെ ഏല്പിച്ചു പ്ലാറ്റ്ഫോമിലെയ്ക്ക് ഓടിയിറങ്ങുന്നതിനോപ്പം തിരിഞ്ഞു നോക്കാതെ വിളിച്ചു പറഞ്ഞു .......
"കൃഷ്ണേട്ടാ....ദേവു എത്തി കീ വാങ്ങിക്കോളും........ഞാൻ വണ്ടിയിൽ കയറിയിട്ട് വിളിയ്ക്കാം ........"
പടവുകളിറങ്ങി പ്ലാറ്റ്ഫോമിലെത്തുമ്പോൾ വണ്ടി നിരങ്ങി നീങ്ങിതുടങ്ങിയിരുന്നു .രണ്ടാമതോന്നാലോചിയ്ക്കുവാൻ നിൽക്കാതെ നേരെ മുന്നിലേയ്ക്കിഴഞ്ഞെത്തിയ ബോഗിയിൽ ചാടിക്കയറുമ്പോൾ ചാറ്റൽ മഴയിലെ വഴുക്കലിൽ കാല് ചെറുതായോന്നിടറി .....ഉള്ളിൽ കടന്നപ്പോഴെയ്ക്കും ട്രെയിൻ പൂർണ്ണ വേഗം തേടിയിരുന്നു.
പുലർച്ച വണ്ടി ആയതിനാലാവണം കമ്പാർട്ട്മെന്റുകൾ കാലിയായിരുന്നു.
ചാറ്റൽ മഴയിൽ നനഞ്ഞെത്തിയ കാറ്റ് കവിളിലെ ഈർപ്പം നുണയുന്നതിന്റെ സുഖം. സൈഡ് മിററിൽ മുഖം നോക്കി, മഴത്തുള്ളികൾ കൈത്തലമമർത്തി തുടയ്ക്കുമ്പോൾ,വണ്ടി മിസ്സാവാതിരിയ്ക്കാൻ വേണ്ടി വെളുപ്പിന് മുതൽ കാട്ടിക്കൂട്ടെണ്ടിവന്ന തത്രപ്പാടുകളെ ചൊല്ലി മനസ്സിൽ നേരിയ നീരസം
നുരഞ്ഞു.......ദേവുവിനോട്...........
വെളുപ്പിന് അഞ്ചരയ്ക്കുള്ള വണ്ടിയ്ക്കു പോകാൻ നാലുമണിയ്ക്കു മൊബൈലിൽ അലാറം സെറ്റ് ചെയ്യണമെന്ന് രാത്രിയിൽതന്നെ അവളെ വിളിച്ചു പറഞ്ഞേൽപ്പിച്ചാണ് ഡ്രസ്സ്‌ അയണ്‍ ചെയ്യാൻ പോയത് .
ആൻസർ പേപ്പറിനുള്ളിൽ മുഖം പൂഴ്ത്തി , പേന കൊണ്ട് തലയും മാന്തിയിരുന്ന അവളതു കേട്ടപ്പോഴേ മുൻ‌കൂർ ജാമ്യമെന്നോണം വിളിച്ചു പറഞ്ഞു ..
"പ്ലീസ് ..ഒന്ന് സെറ്റ് ചെയ്തു വച്ചിട്ട് പോ ബാലൂ.........ഞാൻ മറക്കും ........."
പറഞ്ഞത് പോലെ തന്നെ അവൾ മറന്നു.രാത്രിയിലെപ്പോഴോ അവൾ വന്നു കിടന്നതറിയിച്ചുകൊണ്ട് തന്നെ ചുറ്റിപ്പിടിച്ചതറിഞ്ഞിട്ടും,ഒരിയ്ക്കൽ കൂടി ഓർമ്മിപ്പിയ്ക്കുവാൻ താനും വിട്ടു.
പുലര്ച്ചെ എങ്ങിനെയോ ഉറക്കം മുറിഞ്ഞ്, ഞെട്ടിയുണർന്നു ക്ലോക്കിൽ നോക്കുമ്പോൾ സമയം നാലേമുക്കാൽ.നേരം വൈകിയതിന്റെ അരിശവും പേറി ബെഡിലേയ്ക്ക് തിരിഞ്ഞപ്പോൾ, പുതപ്പിനടിയിലെ നനുത്ത ചൂടിലേയ്ക്ക് ഒന്നുകൂടി ചുരുണ്ടുകയറുന്ന ദേവു....തികട്ടി വന്ന അരിശം അടക്കാനായില്ല.
കളിയും, കാര്യവും കലർത്തി തുടിച്ചു നില്ക്കുന്ന പിൻഭാഗം നോക്കി ഒരടി വെച്ചുകൊടുത്തപ്പോൾ, ഉറക്കച്ചടവോടെ അവൾ ഞെട്ടിയുണർന്നു.എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം തന്നെ തുറിച്ച്br/> നോക്കിയിരുന്ന ശേഷം, തന്റെ മുഖത്തെ ഭാവപ്പകർച്ച കണ്ടിട്ടാവാം, കുട്ടികളുടെ മാതിരി കുറ്റബോധത്തോ ടെ ചൂളി നിന്നു ...........അത് കണ്ടപ്പോൾ പിന്നെയൊന്നും പറയാൻ തോന്നിയില്ല ..........
'സോറി ബാലു ,അലാറം വയ്ക്കാൻ മറന്നു ..........."
"എടീ പോത്തെ. ഇത്ര ചെറിയ ഒരു കാര്യം പോലും ഓർമ്മിച്ചു വയ്ക്കാൻ പറ്റാത്ത നിന്നെയൊക്കെ ആര് പിടിച്ചു റ്റീച്ചറാക്കി ...............പാവം കുട്ടികളുടെ മുജ്ജന്മ പാപം .............."
"അത്രയ്ക്കങ്ങ് കളിയാക്കേണ്ട .......ഒന്നോർത്തു വെച്ച് വല്ലപ്പോഴുമൊക്കെയോന്നു നേരത്തെ എണീയ്ക്കാൻ പോലുമറിയാത്ത സാറിനെയൊക്കെ ആര് എഞ്ചിനീയറാക്കി......."
അല്ലെങ്കിൽ തന്നെ കലി കാട്ടിനിന്ന തന്നിൽ നിന്ന് അതിനുള്ള മറുപടി എന്തുമാകാമെന്നറിയാവുന്ന അവൾ
അത് പറഞ്ഞത് ഒരടി ദൂരെ മാറി നിന്നാണ് .
കുരുത്തക്കേട്‌ കാണിച്ചിട്ട് വെളുപ്പാൻ കാലത്ത് നിന്ന് തർക്കുത്തരം പറയുന്നോ എന്ന് ചോദിച്ചുംകൊണ്ട് കൈയ്യിൽ കിട്ടിയ തലയണ എടുത്തു ഊക്കോടെ ഒരേറു കൊടുത്തു .അത് പ്രതീക്ഷിച്ചിട്ടെന്ന പോലെ ഒഴിഞ്ഞുമാറി മുഖം കോട്ടി കോക്രി കാട്ടി അവൾ അടുക്കളയിലേയ്ക്കോടി .....
പുറപ്പെടാനുള്ള തിരക്കിനിടയിൽ മറന്നു പോയ ഒരു പൊട്ടിച്ചിരി നേർത്ത മന്ദഹാസമായി അയാളുടെ ചുണ്ടിലേയ്ക്ക് അരിച്ചെത്തി ........
മൂടികെട്ടി നിന്ന മനസ്സിന്റെ പിരിമുറുക്കം,അതിലലിഞ്ഞു പോയി ...........
വണ്ടി ഏതോ സ്റ്റേഷനിലെയ്ക്കടുത്തെന്നു തോന്നുന്നു ..............നിർത്തുന്നതിനായി വേഗത കുറയുന്നു .......
പുറത്ത് ചാറ്റൽ മഴയ്ക്ക്‌ കനം വച്ചിരിയ്ക്കുന്നു .......മഴ മുറുകുകയാണ് ..............
തിരക്കായി തുടങ്ങും മുൻപ് എവിടെയെങ്കിലും ഇരിയ്ക്കുന്നതിനായി വാതിൽക്കൽ നിന്നും, അകത്തേയ്ക്ക് മെല്ലെ നടന്നു .........
(തുടരും .......)

പ്രേംകുമാര്‍ കുമാരമംഗലം

2013 ഒക്‌ടോബർ 23, ബുധനാഴ്‌ച

കുടജാദ്രിയിലെ കുങ്കുമം ..............

മൂകമാമെന്മനസ്സിൽ നീ, അക്ഷര കച്ഛപീ
വീണാനിസ്വനമായൊഴുകേണമംബികേ,
നിത്യാരണ്യ വാസിനീ , നിത്യ താരുണ്യെ
നൃത്തവിലോല സോപാന സൌപർണ്ണികേ
എത്തണമെൻ മനസ്സിൽ നിത്യവും നീയക്ഷര
നൃത്തമാടി അക്ഷത സൗരഭവാഹിനീ
ചിന്മയ മന്ദഹാസ മഴയായ് പൊഴിയുക നീ
യെന്മാനസ കല്മഷ മെല്ലാമൊഴിയുവാൻ,
ഗുരുത്വമാ മക്ഷരത്രയ ത്രിമധുരം വിളമ്പി
നാവിൽ , നിറശംഖ് ചൊരിയും തീർത്ഥമായി.
നാദ വിപഞ്ചികാ തീർത്ഥമായോഴുകൂ നീയെൻ
പാഴ്ശ്രുതി പടരുമീ കണ്‌ഠ തടങ്ങളിൽ
കതിരവൻ പൃഥി തൻ നെറുകയിൽ ചൂടിച്ച
പരകോടി കുങ്കുമ സൌന്ദര്യ വാഹിനീ .
ഇനിയൊരു ജന്മമുണ്ടെങ്കിൽ അന്നുമാ
പദനിസ്വനം കാതോർത്ത് ഞാൻ മുന്നിൽ നടക്കാം
ഉള്ളിന്റെയുള്ളിലായ്‌ നീ കുടിയേറും നാളോളം
ഒരു വട്ടം പോലും പിന്നോട്ട് നോക്കാതെ.
അതിനായ് തരുമോ ഇനിയൊരക്ഷര ജന്മം
നിൻ തിരുവുടൽ പുൽകുമൊരനവദ്യ സുകൃതമായ്
ഒരു നുള്ള് കുങ്കുമം നെറുകയിൽ വിതറുമോ
മൊഴിയറ്റ നാവിൽ നാദം വിടരുവാൻ.
പ്രേംകുമാര്‍ കുമാരമംഗലം .

2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ഓണപ്പുടവ .............

ജന്നലഴികൾക്കിടയിലൂടെ മുറ്റത്തെ ചരൽ കല്ലുകൾക്ക് മേലേയ്ക്കു പെയ്തിറങ്ങുന്ന വെയിൽ
തുള്ളികളിൽ മിഴികൾ പൂഴ്ത്തി ഏറെ നേരമിരിയ്ക്കവേ കണ്ണുകൾ വല്ലാതെ വേദനിയ്ക്കുന്നതുപോലെ.
ഇരുൾ പടർന്ന മിഴികൾ ആയാസത്തോടെ പറിച്ചെടുത്ത്‌ ഇടവഴിയുടെ അങ്ങേതതലയ്ക്കലെയ്ക്ക് നോട്ടമെത്തുന്നിടത്തോളം പാളി നോക്കി.ഉള്ളിൽ പിന്നെയും നുരയിട്ട പ്രതീക്ഷയുമായി.വെറുതെയാവുമെന്ന മനസ്സിന്റെ ഓർമ്മപ്പെടുത്തൽ തിരിച്ചറിഞ്ഞു കൊണ്ടുതന്നെ.
പെരുമരച്ചില്ലയിൽ നിന്നും ഊര്ന്നിറങ്ങിയ നിഴൽ പടര്ന്ന ഇടവഴി അപ്പോഴും ശൂന്യമായി തന്നെ കിടന്നു.തന്റെ മാതിരി ആരുടെയോ കാല്പ്പെരുമാറ്റത്തിൽ പിടഞ്ഞുണരാൻ കൊതിച്ചിട്ടെന്നപോലെ.
എത്ര സമയമായിരിയ്ക്കുന്നു ഒരേ ഇരിപ്പ് തുടങ്ങിയിട്ട് ....ദേഹമാകെ വേദനിയ്ക്കുന്ന പോലെ .....
ചുമരിൽ ചലനമറ്റു കിടന്നിരുന്ന ഘടികാരത്തിന്റെ നാവ് പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ,പിടഞ്ഞുണർ ന്ന് മുരടനക്കി പിന്നെയും മൌനം പൂണ്ടു.
സമയമറിയിയുക്കുവാനെന്നോണം..........എണ്ണി നോക്കാൻ നിന്നില്ല.
അയൽ വീടുകളിൽ ആരവങ്ങളുയർന്നു തുടങ്ങിയിരിയ്ക്കുന്നു. പലയിടങ്ങളിലായി ചേക്കേറിയിരുന്ന മക്കളും,മരുമക്കളുമൊക്കെ ഓണമാഘോഷിയ്ക്കാൻ തറവാടുകളിലെയ്ക്ക് എത്തിച്ചേരുന്നതിന്റെ ആഹ്ലാദാരവങ്ങൾ, പൊട്ടിച്ചി രി കളായി പുറത്തെയ്ക്കൊഴുകിയെത്തുന്നു.
പുത്തനുടുപ്പുകൾ കിട്ടിയതിന്റെ സന്തോഷത്തോടെ തൊടിയിലും, മുറ്റത്തും കളിച്ചു തിമിർക്കുന്ന കുട്ടികളുടെ കലപിലശബ്ദം കാതിലേയ്ക്ക് ഇരച്ചെത്തിയപ്പൊൾ, മനസ്സിലാകെ ഒരു വല്ലായ്മ പടർന്നു.പേരറിയാത്ത ഏതോ നൊമ്പരം ആകെ മ്ലാനത പടർത്തിയപോലെ.
മങ്ങിത്തുടങ്ങിയ ഓർമ്മകളുടെ അങ്ങേത്തലയ്ക്കലെവിടെയോ ഒരു പൂവിളിയുടെ നേർത്ത അലകൾ ഒഴുകി മായുന്ന തോന്നൽ.
നഷ്ടബോധത്താൽ വിങ്ങുന്ന ഓർമ്മകളിലെയ്ക്ക് വഴുതി വീഴാൻ വെമ്പിയ മനസ്സിനെ പണിപ്പെട്ടോതുക്കി.അറിയാതെ നെഞ്ചകം വിതുമ്പിപ്പോയി ...............ആകെ തനിച്ചായി പോയ മാതിരി .............
ഇനിയീ പ്രായത്തിൽ ആഘോഷങ്ങൾ പകരുന്ന ലഹരിയിൽ മനസ്സ് ഭ്രമിച്ചിട്ടല്ല.ജീവിതത്തിന്റെ ഈ സന്ധ്യയിൽ ആകെ ഒറ്റപ്പെട്ടുപോയി എന്ന സത്യത്തെ ഉൾക്കൊള്ളാൻ മനസ്സിനെ നിരന്തരം പരിശീലിപ്പിയ്ക്കുമ്പോളും,അടർത്തി മാറ്റാനാവാത്ത ബന്ധങ്ങളെ നെഞ്ചോട് ചേർത്ത് നിർത്തി വാത്സല്യത്തോടെ ആശ്ലേഷിയ്ക്കുവാൻ കൊതിച്ചു പോകുന്നു, പിന്നെയും.അകലുന്തോറും, വല്ലാത്തൊരു തീവ്രതയോടെ വീണ്ടും വീണ്ടും കരളിലെയ്ക്ക് വലിച്ചടുപ്പിയ്ക്കുന്ന രക്തബന്ധത്തിന്റെ ശക്തി.
ഒരളവുവരെ, ഏക മകന്റെ നേർക്കുള്ള തന്റെ അമിതവാത്സല്യത്തിന്റെയും, സ്വാർത്ഥതയുടെയും ഇരയാവുകയല്ലേ തന്റെ മനസ്സ്. ഒരു പക്ഷെ, അവൻ തനിയ്ക്ക് എത്തിപ്പിടിയ്ക്കാനാവാത്ത വിധം ഒരുപാട് ദൂരേയ്ക്ക് അകന്നു പോകുന്നു എന്ന ചിന്ത പകരുന്ന അസ്വസ്ഥതയുടെ ഇര ...........
പറക്കമുറ്റിക്കഴിഞ്ഞാൽ ആരും, അവനവന്റെ വഴി തേടി പറന്നകലുമെന്ന സാമാന്യ തത്വംപോലും അംഗീകരിയ്ക്കാൻ വിമുഖത കാട്ടുമ്പോളും രക്ത ബന്ധങ്ങളുടെ കേവലമായ സ്വാർഥത്ഥതയ്ക്ക് അതിനെ പിന്നാക്കം വലിയ്ക്കാൻ മാത്രം ശക്തിയില്ല എന്നതല്ലേ വാസ്തവം .........
വിദേശത്ത് ഉയർന്ന ഉദ്യോഗം തേടി പോകാനൊരുങ്ങി നിന്ന മകന്റെ കണ്ണുകളിലേയ്ക്ക് ആധിയോടെ നോക്കി അവന്റെ സ്വപ്നങ്ങൾക്ക് തടയിടും വിധം തന്റെ വിലാപങ്ങൾ വളർന്നപ്പോൾ രവിയെട്ടൻ തന്നെ ഓർമ്മപ്പെടുത്തി ...
"നോക്കൂ അശ്വതി,ഒരു പരിധിയ്ക്കപ്പുറം അവനെ നമ്മൾ തടഞ്ഞു നിർത്തുന്നതിൽ അർത്ഥമില്ല.
അവനെ പിരിയുകയെന്നത് നമ്മുടെ സ്വകാര്യ ദു:ഖമാവും.പക്ഷെ ആ സെന്റിമെൻസിന്റെ പേരിൽ നമ്മൾ അവനെ ഇവിടെ തടഞ്ഞു നിർത്തുമ്പോൾ, നാളെ അവന്റെ കണ്ണിൽ സ്വന്തം ഭാവി നശിപ്പിച്ച അച്ഛനമ്മമാരുടെ വെറുക്കപ്പെട്ട മുഖങ്ങളാവും നമ്മൾ.അത് പാടില്ല ...............അവൻ പോകട്ടെടോ .............തനിയ്ക്ക് ഞാനില്ലേ .........."
പക്ഷെ, ഉള്ളിലെ വിങ്ങലൊതുക്കി തനിയ്ക്ക് ധൈര്യം പകർന്ന രവിയെട്ടനും തന്നോട് ആ വാക്ക് പാലിയ്ക്കുവാൻ കഴിഞ്ഞോ ..............
ഒരു യാത്ര പറയുവാൻ പോലും നില്ക്കാതെ സ്വാന്ത്വനത്തിന്റെ ആ തണൽ മരം കൂടി തന്നെ വിട്ടു പോയപ്പോൾ
ഇരുട്ട് കട്ട പിടിച്ച ഈ വലിയ വീട്ടിലെ തടവറയിൽ എല്ലാ അർത്ഥത്തിലും താനോറ്റപ്പെടുകയായിരുന്നു.പലപ്പോഴും മനസ്സിനെ ഉന്മാദത്തിന്റെ വക്കോളമെത്തിയ്ക്കുന്ന ഭീതിദമായ ഏകാന്തതയുടെ, മരണം മണക്കുന്ന ചു വരുകൾക്കിടയിൽ ........
ചിന്തകൾ രവിയെട്ടനിലെത്തിയപ്പോൾ അറിയാതെ വിതുമ്പിപ്പോയി .........ആകെ അസ്വസ്ഥമായ മനസ്സിൽ, അതുവരെ തടയിട്ട് നിർത്തിയ നൊമ്പരമോന്നാകെ നിയന്ത്രണത്തിന്റെ ചിറയറ്റ് തുളുമ്പിപ്പോയി .........
ഏറെ നേരമെടുത്തു മനസ്സ് സ്വസ്ഥമാവാൻ .......ശരീരമാകെ തളരുന്നത് പോലെ .......കവിളിലേയ്ക്കു ഒഴുകിയിറങ്ങിയ കണ്ണീര് മുണ്ടിന്റെ കോന്തലയാൽ അമർത്തി തുടച്ചു....
മകൻ, പലവട്ടം നിർബന്ധിച്ചു ഈ ഏകാന്ത വാസം അവസാനിപ്പിച്ച് അവനോടോപ്പം ചെല്ലാൻ .അപ്പോഴൊക്കെ വല്ലാത്ത ഒരു വാശിയോടെ താനത് നിഷേധിച്ചു .തനിയ്ക്കതിനു കഴിയില്ലായിരുന്നു എന്നതാണ് സത്യം.പലപ്പോഴും നൊമ്പരങ്ങൾ മാത്രം സമ്മാനിയ്ക്കുന്നതാണെങ്കിൽ കൂടി, ഓർമ്മകളുടെ ഈ തുരുത്ത് വിട്ട് മറ്റൊരിടത്തെയ്ക്കും ചേക്കേറാൻ തനിയ്ക്കാവില്ല ...........
തെക്കിനിയുടെ ജന്നലഴികൾക്കിടയിലൂടെ, തനിച്ചാക്കിപ്പോയതിന്റെ പരിഭവമൊന്നാകെ പറഞ്ഞു നില്ക്കുന്ന തന്റെ കവിളുകളെ തഴുകിയെത്തുന്ന ചാർമിനാർ സിഗരറ്റിന്റെ മണമുള്ള സ്വാന്ത്വനത്തിന്റെ ആ കാറ്റ് കടന്നെത്തുന്ന ദൂരത്തിനപ്പുറം തനിയ്ക്ക് പോകാനാവില്ല ...............ഒരിടത്തെയ്ക്കും
അല്ലെങ്കിൽ തന്നെ പേരറിയാത്ത ഏതോ നാട്ടിലെ കോണ്‍ക്രീറ്റ് സൗധത്തിനുള്ളിലെ അടച്ചിട്ട മുറിയ്ക്കുള്ളിൽ ഒറ്റപ്പെടുന്നതിലും ഭേദമല്ലേ,അസുഖകരമായ ഓർമ്മകളുടെ കടവാവലുകൾ നിരന്തരം അലോസരപ്പെടുത്തുന്നതെങ്കിലും, ഈ ഇരുണ്ട മുറിയ്ക്കുള്ളിലെ ഒറ്റപ്പെടൽ ...........
ഇളക്കമില്ലാത്ത തന്റെ നിശ്ചയ ദാർഡയത്തിനുമുന്നിൽ ഒടുവിൽ മകനും, മരുമകളും പരാജയം സമ്മതിച്ചു.
പേരക്കുട്ടിയുണ്ടായി എന്നറിഞ്ഞപ്പോൾ മുതൽ അവനെ ഒന്ന് കാണണമെന്ന ആഗ്രഹം പലവട്ടം ആവർത്തിച്ചപ്പോൾ,അവൻ ഉറപ്പു തന്നതാണ്........
"ഇത്തവണത്തെ ഓണം അമ്മയോടൊപ്പം .........."
പലവുരു തുടർന്ന വെറും വാക്കിന്റെ ആവർത്തനമാവും ഇക്കുറിയും ഉണ്ടാവുക എന്ന് മനസ്സ് ഓർമ്മപ്പെടുത്തിയിട്ടും എന്തോ, ഇത്തവണ തീർച്ചയായും അവൻ വരും എന്ന് ഉള്ളിലിരുന്നാരോ പറയുന്നത് പോലെ ........ആ ഉറപ്പ്‌ പകർന്ന ആഹ്ലാദത്തിൽ ഹൃദയം വല്ലാതെ തുടിച്ചു പോയി ...........
എന്നിട്ടോ.........?
അകത്തെ മുറിയിൽ ഫോണ്‍ നിർത്താതെ മുഴങ്ങുന്നത് കേട്ടപ്പോൾ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു .ഒരു നിമിഷം എന്തൊക്കെയോ അശുഭ ചിന്തകൾ മനസ്സിലെയ്ക്കിരച്ചെത്തി .അരുതാത്ത ആ ചിന്തകൾ തളർത്തിയ കാലടികൾ ആയാസത്തോടെ വലിച്ചുവെച്ച്, വിറപൂണ്ട കൈകളോടെ ഫോണെടുത്ത് കാതോടു ചേർത്തു.
"അമ്മേ ..........."
അമ്മേ എന്നുള്ള ആ വിളിയിൽ മനസ്സാകെ തുടിച്ചു പോയി ...........
തൊട്ടടുത്ത്‌ നിന്ന് തന്റെ കവിളിൽ അമർത്തി ചുംബിച്ചും കൊണ്ട് വിളിയ്ക്കുംപോലെ .........മറുതലയ്ക്കൽ മകന്റെ ശബ്ദം കേട്ടതും അതുവരെ ഉള്ളിലാകെ പടര്ന്നിരുന്ന ആകുലതകൾ ഒഴിഞ്ഞ മനസ്സിലേയ്ക്ക് ആശ്വാസത്തിന്റെ കുളിർ മഴ പെയ്തിറങ്ങി.............
"സോറി അമ്മേ ..............ഞങ്ങൾക്ക്‌ ഉച്ചയ്ക്ക് അവിടെയെത്താൻ കഴിയില്ല. കൊച്ചിയിൽ ഇറങ്ങേണ്ടിയ ഫ്ലൈറ്റ് തിരുവനന്തപുരത്താണിറങ്ങിയത് ...ഇനിയെത്ര ശ്രമിച്ചാലും ഉച്ചയൂണിന് അവിടെ എത്താനാവില്ല.അതുകൊണ്ട് ഞങ്ങൾ ഇന്ന് അനുവിന്റെ വീട്ടിൽ നിന്നിട്ട് നാളെ രാവിലെ അവിടെത്താം..............."
അവൻ പിന്നെയും എന്തൊക്കെയോ പറഞ്ഞത്, ഒന്നും കേട്ടില്ല ...........മനസ്സാകെ ഇടിഞ്ഞമാതിരി നിശ്ശബ്ദയായി നിന്നുപോയി .......ഒന്നും പറയാനാവാതെ ...........
"ഹാപ്പി ഓണം ഗ്രാന്റ് മാ ................"
പേരക്കുട്ടിയുടെ അസ്പഷ്ടമായ ശബ്ദം കാതിലേയ്ക്കെത്തിയപ്പോൾ തേങ്ങിപ്പോയി,.... . ഉള്ളിളിരമ്പിയ സന്തോഷത്താൽ തൊണ്ടയിൽ വാക്കുകൾ കുടുങ്ങിയ മാതിരി ഒരു നിമിഷം ഒന്നും മിണ്ടാനാവാതെ നിന്ന് പോയി.
പിന്നെയും കൊഞ്ചലോടെ അവൻ എന്തോ ചോദിച്ചതിന് ഇടറിയ സ്വരത്തിൽ മറുപടി പറഞ്ഞൊപ്പിച്ച് ഫോണ്‍ വെച്ചു.
ഉള്ളിലമർത്തിയ സങ്കടമൊന്നാകെ അണപൊട്ടിയോഴുകിപ്പോയി..............കാഴ്ച മങ്ങിയ മിഴികളുമായി ചുമരിലെ ചിത്രത്തിലേയ്ക്കു നോക്കി,നൊമ്പരത്തോടെ .............
"രവിയേട്ടാ .............നമ്മുടെ മോൻ പിന്നെയും, നമ്മിൽ നിന്നും അകന്നു പോയല്ലോ .............."
മനസ്സിലാകെ നിറഞ്ഞുനിന്ന വ്യഥയിൽ തളർന്നു പോയ ശരീരത്തിന്റെ ഭാരമാകെ കട്ടിലിലേലെയ്ക്കിറക്കി വെച്ച് മിഴികൾ ഇറുകെ ചേർത്തടച്ചു.എല്ലാം മറക്കുവാനെന്നോണം ...........
കതകിൽ ആരോ തുടർച്ചയായി മുട്ടുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത് ...........ക്ഷീണം കാരണം കട്ടിലിൽ കിടന്നത് മാത്രം ഓർമ്മയുണ്ട് .മയങ്ങിപ്പോയതറിഞ്ഞില്ല ...........
തിടുക്കത്തിൽ എഴുന്നേല്ക്കാൻ ശ്രമിച്ചപ്പോൾ തല കറങ്ങുന്നത് പോലെ തോന്നി ..........അപ്പോഴാണോർമ്മ വന്നത് ഊണ് കഴിയ്ക്കുവാൻ താൻ മറന്നു ..............
ചുമരിൽ കൈയ്യമർത്തി മേല്ലെ നടന്ന് തിണ്ണയിലെക്കിറങ്ങി ,വാതിൽ പാതി തുറന്ന് മുറ്റത്തേയ്ക്ക് നോക്കിയപ്പോൾ വെയിൽ ചാഞ്ഞ മുറ്റം ശൂന്യം ...........
തനിയ്ക്ക് തോന്നിയതാവുമോ ...........ആ ചിന്തയോടെ വാതിലടച്ച്‌ തിരികെ നടക്കാൻ മുതിരവേ,മുറ്റത്തിന്റെ കോണിൽ നിന്നും പരിചിതമല്ലാത്ത ഒരു ശബ്ദം കേട്ടു .............
"വല്യമ്പ്രാട്ട്യേ ഇത് ഞാനാ, സതീശൻ ............മയിലൻ മൂപ്പന്റെ ക്ടാത്തൻ .........."
ശബ്ദം കേട്ട ഭാഗത്തേയ്ക്ക് അവർ പാളി നോക്കി ........മുറ്റത്തിന്റെ കോണിൽ തന്നിൽ നിന്നും ഒരകലം കാത്തുകൊണ്ട് തന്റെ മുഖത്തെ ഭാവമെന്താകുമെന്ന ആശങ്ക പകര്ന്ന സങ്കോചത്തോടെ ചൂളി നിന്ന ചെറുപ്പക്കാരന്റെ മുഖത്തേയ്ക്ക് അത്ഭുതതോടെ നോക്കി നിന്ന് പോയി ...........
തറവാട്ടിലെ കുടിയാനായിരുന്ന മയിലന്റെ നിഴൽ പറ്റി,മൂക്കിളയൊലിപ്പിച്ച് നടന്നിരുന്ന കറുത്ത് മെല്ലിച്ച ചെക്കൻ ........അവനെത്ര വളര്ന്നിരിയ്ക്കുന്നു .............മകന്റെ അതെ പ്രായമാണ് ...........
ഗൾഫിൽ പണി ചെയ്യുന്ന അവൻ ഓണത്തിന് വന്നിട്ടുണ്ട് എന്ന് അടി ച്ചുതളിക്കാരി പറഞ്ഞപ്പോൾ, തന്റെ മകനെ ക്കുറിച്ച് താനോർത്തുപോയി .ആർക്കുമില്ലാത്തത്ര തിരക്കാണോ അവനു മാത്രം .............
തന്റെ മൗനം തുടരുന്നതിലെ ഉത്ക്കണ്ടയോടെ, അതിലുപരി അരുതാത്തതെന്തോ ചെയ്യുന്നതിന്റെ ആശങ്ക പകർന്ന മുഖഭാവത്തോടെ, മെല്ലെ മുന്നോട്ട് നടന്ന് കൈയ്യിൽ കരുതിയിരുന്ന ഒരു കടലാസ്സു പൊതി അവൻ തിണ്ണയുടെ അരുകിലായി വെച്ച് ഭവ്യതയോടെ തെല്ലോഴിഞ്ഞു നിന്നു ..............
അവന്റെ ചലനങ്ങളിൽ പഴയ കാലത്തെ ആചാരങ്ങളുടെ അവശിഷ്ടം കണ്ട അവരുടെ ഉള്ളിൽ നിറഞ്ഞു നിന്ന കൌതുകത്തിനിടയിലും ഒരു ചിരി പൊട്ടി ..........
"നീയെന്തിനാ അവിടെ നില്ക്കുന്നത് ..............കയരിയിരിയ്ക്ക് ........."
"അയ്യോ വേണ്ട തമ്പ്രാട്ടി ........ഇത് എന്റെ ചെറിയൊരു സമ്മാനമാണ്.......വാങ്ങിയാൽ സന്തോഷം ......."
കടലാസ് പൊതിയിലെയ്ക്കു വിരൽ ചൂണ്ടി അറച്ചറച്ച് അവൻ പറഞ്ഞു നിർത്തിയപ്പോഴെയ്ക്കും,അവർ നിലത്തേയ്ക്ക് കുനിഞ്ഞ് ആ കവറെടുത്ത് പൊട്ടിച്ചു ..............
ഉള്ളിൽ മനോഹരമായ ഒരു കസവു പുടവ ...........
ഒരു നിമിഷം നെഞ്ചിനുള്ളിലെയ്ക്ക് ഇരച്ചെത്തിയ വികാരത്തള്ളലിൽപ്പെട്ട് അവർ ആകെ ഉലഞ്ഞു പോയി. ആ കസവു മുണ്ട് മാറോടടുക്കിപ്പിടിച്ച് ഒരു നിമിഷം എല്ലാം മറന്ന് നിന്ന് പോയി ..........ഒന്നും പറയാനാവാതെ ......... ഏതൊക്കെയോ വികാരങ്ങൾ കെട്ടുപിണഞ്ഞ മനസ്സാകെ വിക്ഷുബ്ധമാവുകയായിരുന്നു .......
സ്വന്തം മകൻ പോലും തന്നെ മറന്നപ്പോൾ, പടിഞ്ഞാറ്റയിലെ തൊഴുത്തിന്റെ തിണ്ണയിൽ താൻ വിളമ്പിക്കൊടുത്ത ഒരുപിടി വറ്റിന്റെ ഓർമ്മ മനസ്സിൽ സൂക്ഷിയ്ക്കുന്ന അവൻ തന്നെ ഓർത്തു വെച്ച് തേടിയെത്തിയിരിയ്ക്കുന്നു.
പകരം വയ്ക്കാനാവാത്ത സ്നേഹത്തിന്റെ പൊന്നിഴയിൽ നെയ്ത ഓണപ്പുടവയുമായി .............
ആകെ വിതുമ്പിപ്പോയ മനസ്സിൽ നിന്നും മിഴികളിലൂടെ ഊർന്നിറങ്ങിയ ഒരു തുള്ളി കണ്ണുനീരിനിടയിലൂടെ കണ്ടു, ഒരിയ്ക്കൽക്കൂടി തന്നെ തിരിഞ്ഞു നോക്കി മുറ്റത്തിന്റെ ഒരം പറ്റി നടന്നു മറയുന്ന സതീശൻ ......
മങ്ങിയ കണ്ണുകൾക്ക്‌ മുന്നിൽ നിന്നും അവൻ നടന്നു മറയുവോളം, തറയിൽ കാലുകൾ തറച്ചു വെച്ച മാതിരി നിന്ന് പോയി. നിന്നിടത്തു നിന്നും അനങ്ങാനാവാതെ .................നിശ് ചേഷ്ടയായി ..............
അപ്പോൾ, എവിടെ നിന്നോ ഇഴഞ്ഞെത്തിയ ഒരിളം കാറ്റ് നരച്ച മുടിയിഴകളെ തഴുകി,കവിളിലേയ്ക്കു പടർന്നിറങ്ങിയ കണ്ണീർത്തുള്ളികളെയൊപ്പിയെടുത്തകന്നു ..........ഒരിയ്ക്കലും വറ്റാത്ത സാന്ത്വനത്തിന്റെ ചൂരുള്ള ഒരു തലോടലായി ..........